രാമന്റെ സമരലീലകള്‍..........

Posted: Sunday, June 5, 2011 by Admin in Labels: ,
6

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ 'സന്ധിയില്ലാ' സമരം പ്രഖ്യാപിച്ച രാംദേവിനെ ഒടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നു, ഒപ്പം ലാത്തിചാര്‍ജ്ജും..തികച്ചും അപലപനീയ നടപടിയാണിത്. സമധാനപരമായി സമരം നടത്താനുള്ള ഓരോ ഭാരതീയന്റെയും അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണിത്.
      ബാബയുടെ ആവശ്യങ്ങളില്‍ പലതും ഭാരതത്തിലെ ദരിദ്രജനകോടികളുടെ നന്മയ്ക്കുതകന്നവയാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആയിരം കോടി വരുമാനമുള്ള ഒരു 'വ്യവസായി'യായ ബാബയുടെ ഈ 'ഹൈടെക്ക്' സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയത്തോടെ നോക്കികണ്ടാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. കാരണം കള്ളപ്പണത്തിനെതിരെ നിരാഹാരം കിടക്കാന്‍ വേണ്ടിയുള്ള പന്തലിന്റെ ഒരു മാസത്തെ വാടക 2 കോടിയോളം വരുമത്രെ, സ്കോട്ട് ലാന്റില്‍ സ്വന്തം പേരില്‍ ഒരു ദ്വീപ് ഉള്ള ബാബയെ സംബ്ന്ധിച്ചിടത്തോളം ഇതൊരെ വലിയ തുകയായിരിക്കില്ല, പക്ഷെ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക്.........അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം കക്ഷിയുണ്ടാക്കി 543 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വെറും ഒരു യോഗാചാര്യന്‍ നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടായും വേണമെങ്കില്‍ ഇതിനെ നോക്കിക്കാണാം , കാരണം ഹസാരെയുടേത് ജന്തര്‍ മന്തറിലെ തെരുവില്‍ കിടന്നുള്ള ഗാന്ധിയന്‍ സത്യാഗ്രഹമായിരിന്നെങ്കില്‍ ബാബ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക്ക് പന്തലിലായിരുന്നു.
     ഒടുവില്‍ ബാബ തന്നെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച അഴിമതിക്കാര്‍ക്ക് വധശിക്ഷ; 1000,500 രൂപ നോട്ടുകളുടെ നിരോധനം കൂടാതെ ഇംഗ്ലീഷിനു പകരം ഹിന്ദി പ്രചരിപ്പിക്കുക തുടങ്ങിയവ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. അതു കൊണ്ട് രാംദേവിന്റെ ഉദ്ദേശ്യം നല്ലതായാലും ചീത്തയാലും നമുക്കും ഈ സമരത്തെയും സദുദ്ദേശത്തെയും തത്കാലം പിന്തുണയ്ക്കാം. കാരണം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം.........

പാളം തെറ്റിയ ട്രെയിന്‍.................'The train' review

Posted: Thursday, June 2, 2011 by Admin in Labels:
4

ആര്‍ട്ട് സിനിമകളും കൊമേര്‍ഷ്യല്‍ സിനിമകളും തനിക്ക് ഒരേ പോലെ വഴങ്ങും എന്ന് പല തവണ തെളിയിച്ചയാളാണ് ജയരാജ്. പക്ഷെ 'ദി ട്രെയിന്‍' പ്രേക്ഷകന് സമ്മാനിക്കുന്നത് നിരാശയാണ്. 26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു എന്ന പതിവ് ഇക്കുറിയും തെറ്റാനിടയില്ല. ചില കാതിനിമ്പമുള്ള ഗാനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ട്രെയിന്‍ പ്രേക്ഷകന് നല്‍കുന്നത് നിരാശ മാത്രമാണ്.
      രാവിലെ 6 മണിയ്ക്ക് ഓടിത്തുടങ്ങുന്ന ട്രയിനില്‍ വൈകുന്നേരം 6 മണിയ്ക്കിടെ എന്ത് സംഭവിച്ചു എന്ന പരസ്യവാചകം കേട്ട് തിയേറ്ററില്‍ കയറുന്നവര്‍ ഒന്നും സംഭവിച്ചില്ല എന്ന തിരിച്ചറിവുമായി പുറത്തിറങ്ങുന്നിടത്ത് ദ ട്രെയിന്‍ പൂര്‍ണ്ണമാവുന്നു. മറ്റൊരു പരസ്യവാചകം പുതിയ ആഖ്യാനരീതി എന്താണെന്ന് കണ്ട് പിടിച്ച് കത്തയച്ച് സമ്മാനം നേടാം എന്നായിരുന്നു. അഡ്രസ്സ് കൊടുത്തതു കൊണ്ട് ചിലരെങ്കിലും 'നല്ല അഭിപ്രായം' അറിയിച്ച് കാണും.
     ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, അതില്‍ മിക്കവയും പരാജയങ്ങളും ആയിരുന്നു. ഉദാഹരണം: ഭഗവാന്‍, 24 Hours തുടങ്ങിയവ. പക്ഷെ ട്രെയിന്റെ പരാജയം ഒരു നല്ല കഥയുടെ അഭാവമാണ്. പ്രത്യേകിച്ച് ഒരു കഥയില്ലാതെ മുംബൈ ആക്രമണം മലയാളിയെ എങ്ങനെ ബാധിച്ചു എന്ന് പറയാനാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചതെന്ന് സ്പ്ഷ്ടം,  പക്ഷെ ഇതു പ്രേക്ഷകനെ കൊണ്ടെത്തിച്ചത് ബോറടിയിലാണ്.
    മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ലെ നായകന്‍ ബുള്ളറ്റ് ആയിരുന്നെങ്കില്‍ ഇവിടെ മൊബൈല്‍ ഫോണ്‍ ആണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ജയസൂര്യയ്ക്കും തന്റെ നായികയായി അഭിനയിച്ച സബിതയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്‍ഷിമേര്‍സ് രോഗിയായി അഭിനയിച്ച ബാലാജിയും ബാലതാരവും മികച്ച് നിന്നു എന്ന് പറയുന്നതിനോടൊപ്പം മമ്മൂട്ടിയും പിടിച്ചു നിന്നു എന്ന് വേണം പറയാന്‍. കൂടാതെ ആകെ എടുത്തു പറയാനുള്ളത് ക്യാമറയും ശ്രീനിവാസിന്റെ സംഗീതവുമാണ്.

റേറ്റിംങ്ങ്: 1/10
വിധി പ്രവചനം: പരാജയം

Font Problem?

Click here to download the Malayalam fonts.