1

ഈ അബൂക്കര്‍ ആരാന്നറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ ആമുഖം.
[ഒരു 'വ്യത്യസ്ത വീക്ഷണകോണില്‍' സിനിമയെ നോക്കി കാണുന്ന ഒരു ചലച്ചിത്ര നിരൂപകന്‍ ആണ് ഈ അബൂക്കര്‍. അദ്ധേഹത്തിന്റെ റിവ്യൂ ഇത് വരെ വായിച്ചിട്ടില്ലാത്തവര്‍ ഈ പോസ്റ്റ് വായിക്കുന്നതിന് മുന്‍പെ ഇതിലേതെങ്കിലും ഒരു റിവ്യൂ എങ്കിലും ദയവായി വായിക്കുക.
സാള്‍ട്ട് & പെപ്പര്‍
ട്രാഫിക്ക്
ബ്യൂട്ടിഫുള്‍ (നിയമപരമായ മുന്നറിയിപ്പ്: ഈ സിനിമ ഇതു വരെ കാണാത്ത ആളാണ് താങ്കളെങ്കില്‍ ദയവായി ഈ റിവ്യൂ വായിക്കരുത്, കാരണം അങ്ങേര്‍ സിനിമയുടെ കഥയും സസ്പെന്‍സും എന്നു വേണ്ട എല്ലാ സീനും വരെ ഇവിടെ നിരൂപിച്ച് വെച്ചിട്ടുണ്ട്).
ഇനി അങ്ങേരുടെ കൂടുതല്‍ റിവ്യൂകള്‍ വായിച്ച് സായൂജ്യമടയണമെങ്കില്‍ റിലേറ്റഡ് സ്റ്റോറീസ് എന്ന ലിങ്ക് വഴി പോയാല്‍ മതി.]
 സിനിമ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പറ്റുമെങ്കില്‍ സിനിമ കാണാതെ തന്നെ റിവ്യൂ എഴുതുക.
2. അഥവാ സിനിമ കണ്ടിട്ടാണ് എഴുതുന്നതെങ്കില്‍ കഥ മുഴുവനും എഴുതി വെക്കുക, ഇത് വായനക്കാരനെ ടിക്കറ്റ് കാശ് സേവ് ചെയ്യാന്‍ സഹായിക്ക്കും.
3. സിനിമയെ എങ്ങനെ വിമര്‍ശിക്കാം എന്ന ചിന്തയോടെ മാത്രം സിനിമ കാണാനിരിക്കുക; ന്യൂനപക്ഷധ്വംസനം, സവര്‍ണ്ണമേല്‍ക്കോയ്മ, സ്ത്രീവിരുദ്ധത, പുരുഷമേധാവിത്വം എന്നിവ ഓരോ സീനിലും പ്രതീക്ഷിക്കുക.
4. സദാചാരബോധം, സാമൂഹ്യപ്രതിബദ്ധത എന്നിവ ഇല്ലാത്ത സിനിമകള്‍ (സീനുകള്‍ പോലും) മലയാളസിനിമയുടെ ശത്രുക്കളാണെന്ന് മനസ്സില്‍ വെച്ച് കൊണ്ട് സിനിമ കാണുക.
തിയേറ്ററിലേക്ക് കയറുമ്പോള്‍ ഇതെല്ലാം കുറിച്ച് വെക്കാന്‍ ഒരു ഇരുന്നൂറ് പേജ് നോട്ട്ബുക്ക് കൈയില്‍ കരുതുന്നത് നന്നായിരിക്കും

ഇനി റിവ്യൂ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

5. ഓരോ വാക്യത്തിലും ചുരുങ്ങിയത് നാല്പത് വാക്കുകളെങ്കിലും ആവാം.
6. കഴിയുന്നതും ഏറ്റവും നീളമുള്ള വാക്കുകള്‍ തന്നെ ഉപയോഗിക്കുക.
7. മള്‍ട്ടിപ്ലക്സ് സിനിമ തിയേറ്റര്‍ സിനിമ എന്നിങ്ങനെ ക്ലാസ്സിഫൈ ചെയ്യാന്‍ സാധിക്കുമെങ്കില്‍ നന്നായിരിക്കും.
8. സദാചാരം, രതി, സ്ത്രീ എന്നിവ വിവരിക്കാന്‍  ഒരു വലിയ പാരഗ്രാഫ് ചേര്‍ക്കുന്നതും നന്നായിരിക്കും
9. കോപ്പിയടി (അസൂയക്കാര്‍ അഡാപ്റ്റേഷന്‍ എന്ന് പറയുന്ന സാധനവും) ഒരിക്കലും വെച്ച് പൊറുപ്പിക്കാന്‍ പാടില്ല.

കൃഷ്ണനും രാധയും ഹൗസ് ഫുള്‍ ആയതെങ്ങനെ?

Posted: Tuesday, October 25, 2011 by Admin in Labels: ,
3

     കൃഷ്ണനും രാധയും റിലീസ് ആയ ദിവസം മുതല്‍ വിവരക്കേടുകളില്‍ ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിച്ചിരുന്നു. ഇന്നാണ് സമയവും സൗകര്യവും ഉണ്ടായത്. വിവരക്കേടുകള്‍ ആരും സന്ദര്‍ശിക്കാനില്ലാതെ ചിതലരിച്ച് തുടങ്ങിക്കാണും. ഈ പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ അറ്റ്ലീസ്റ്റ് ഞാനെങ്കിലും വിസിറ്റ് ചെയ്യുമല്ലോ (ഹിറ്റ് കൂടുന്നുണ്ടോന്ന് നോക്കാന്‍).

   ട്വിറ്ററില്‍ ചിലര്‍ പറഞ്ഞ അറിവനുസരിച്ച് കൃഷ്ണനും രാധയും ഇപ്പോഴും ഹൗസ് ഫുള്‍ ആയി തന്നെ ആണ് പ്രദര്‍ശനം തുടരുന്നതത്രെ. കലികാലം എന്നോ ചക്ക വീണപ്പൊ മുയല്‍ ചത്തു എന്നൊന്നും പറഞ്ഞ് ഇതിനെ തള്ളി കളയാന്‍ ഇപ്പൊ നമുക്ക് കഴിയില്ല കാരണം യൂറ്റ്യൂബില്‍ 'രാത്രി ശുഭരാത്രി' കണ്ട് തെറി വിളിച്ചവര്‍ തന്നെയാണ് തിക്കിതിരക്കി തിയേറ്ററില്‍ കയറുന്നത്.  ട്രെയിലര്‍ അല്ലെങ്കില്‍ പുറത്ത് വന്ന പാട്ടുകള്‍ മോശമായാല്‍ സൂപ്പര്‍താര ചിത്രമായാല്‍ പോലും (ഫാന്‍സ് അല്ലാത്തവര്‍) പടം കാണാന്‍ പോകാത്ത കേരളത്തിലാണ് കൂതറ പാട്ടുകള്‍ എന്ന് വിളിച്ചാക്ഷേപിച്ചവര്‍ തന്നെ ഹൗസ് ഫുള്‍ ഷോകള്‍ ഉണ്ടാക്കാന്‍ തിക്കിതിരക്കുന്നത് എന്നോര്‍ക്കണം. ഇത് വിമര്‍ശകര്‍ക്ക് മേല്‍ സന്തോഷ് പണ്ഡിറ്റ് നേടിയ വിജയം അല്ലെ?
പ്രശസ്തനാവണമെന്നും കഴിവുതെളിയിക്കണമെന്നും ആഗ്രഹിക്കുന്ന 99% പേരും പരാജയപ്പെടുന്നിടത്താണ് വിമര്‍ശനങ്ങളെല്ലാം തന്നെ തളര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്ന, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കുന്ന (അതഭിനയമാണെങ്കില്‍ അങ്ങേരൊരു നല്ല നടനല്ലെ?), സന്തോഷിന്റെ വിജയം. വാലന്റൈന്‍സ് കോര്‍ണര്‍ അവതാരകന്‍ ജോയുടെയും റിപ്പോര്‍ട്ടറിലെ അരുണിന്റെയും ചോദ്യങ്ങളിലെ പരിഹാസം തെല്ലും മനസ്സിലാവാത്തതു പോലെയുള്ള സന്തോഷിന്റെ മറുപടികള്‍ കേട്ടപ്പോള്‍ അയാള്‍ അഭിനയിക്കുകയാണെന്ന് തോന്നുന്നതും സ്വാഭാവികം.
    150 പുതുമുഖങ്ങളെ അണിനിരത്തി എന്നവകാശപ്പെടുന്ന അദ്ധേഹം എന്തു കൊണ്ടാണ് തന്റെ ഒപ്പം പ്രവര്‍ത്തിച്ച ഏക ടെക്നീഷ്യനായ ആ കാമറാമേന്റെ പേര് പത്രപരസ്യങ്ങളിലും ട്രെയിലറിലും ഒന്നും ഉള്‍പ്പെടുത്താതിരുന്നത്? വെറുതെ എന്തിനാ അങ്ങേരെ കൂടി തെറി കേള്‍പ്പിക്കുന്നതെന്ന് കരുതിയിട്ടാണോ?


      പതിനാലു മിനിറ്റുള്ള ട്രെയിലര്‍ തന്നെ മതി അങ്ങേരുടെ 'കഴിവ്' ബോധ്യപ്പെടാന്‍ എന്നിരിക്കിലും ഒരു സിനിമ ഒറ്റയ്ക്ക് ഉണ്ടാക്കി തിയേറ്ററില്‍ എത്തിക്കുന്നതിലൂടെ പണ്ഡിറ്റ് കാണിച്ച അസാമാന്യ തന്റേടം അഭിനന്ദനമര്‍ഹിക്കുന്നതാണ്.  60000 രൂപയ്ക്ക് തിയേറ്റര്‍ വാടകയ്ക്കെടുത്ത് (കടപ്പാട്: ബെര്‍ളിത്തരങ്ങള്‍) തന്റെ പടം നാട്ടുകാരെ കാണിക്കാന്‍ സന്തോഷ് പണ്ഡിറ്റ് കാണിച്ച  തന്റേടം എല്ലാ കഴിവുള്ള ചലച്ചിത്രകാരന്മാര്‍ക്കും ഒരു വഴികാട്ടി ആവട്ടെ..

 കൃഷ്ണനും രാധയെയും സന്തോഷ് പണ്ഡിറ്റിനെയും പറ്റി ചില ട്വീറ്റന്മാരുടെ കമന്റുകള്‍ താഴെ കൊടുക്കുന്നു...


KrisRahul: നാളെ തന്റെ ബ്ലോഗില്‍ റിവ്യു എഴുതാം എന്ന ഉദ്ദേശത്തോടെ കൃഷ്ണനും രാധയും കാണുവാന്‍ കയറിയ ബെര്‍ളിയെ ആത്മഹത്യ ചെയ്തു

vinutux: ഈ വിഖ്യാത ചലച്ചിത്രക്കാരന്‍ സന്തോഷ്പാണ്ടിയുടെ കൃഷ്ണനും രാധയും നാളെയാണ് റിലീസെന്ന് കേട്ടത് സത്യാണോ? #ച്ചുമ്മാഅറിയാന്‍

vx_vx: Guess what! Santhosh Pandit Method is selected as a Study Topic in Indian Institute of Business Management !Bangalore

Asuravitthu: #santhoshpanditts next filim #gaddubai enna rocketbai..

ചെലക്കാണ്ട് പോടാ: കണ്ണൂരാന്‍ എന്തായോന്തോ? ഏതോ പടം കാണണന്ന് പറഞ്ഞ് ഇറങ്ങിയായിരുന്നല്ലോ ചെക്കന്‍

luttaappy: ഛെ!! കൃഷ്ണനും രാധയും ഹാങ്ങ്‌ഓവര്‍ മാറണില്ലല്ലോ ..!!

  തതക്കാലം ഇത്രയും മതി ബാക്കി ട്വിറ്ററിലുണ്ടാവും..

 വിക്കിക്വോട്ട്സില്‍ ആരോ പോസ്റ്റിയ ഡയലോഗുകള്‍ ഈ ലിങ്കില്‍ ഉണ്ട്.

ഉപ്പും മുളകും കലക്കി......

Posted: Sunday, July 10, 2011 by Admin in Labels:
2

സാള്‍ട്ട് & പെപ്പറിന് ഒരു റിവ്യൂ എഴുതണോ അതോ തിയേറ്ററില്‍ ചുമ്മാ കമന്റാനും തെറി വിളിക്കാനും വേണ്ടി മാത്രം കയറുന്ന തെണ്ടികളെ നാലു തെറി വിളിക്കണോ? കണ്‍ഫൂഷന്‍ ആയല്ലോ...... സാള്‍ട്ട് n പെപ്പറിനെ ഒറ്റ വരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം, തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ entertain ചെയ്യിക്കുന്ന ഒരു സിമ്പിള്‍ സിനിമ.


    situational comedy സമീപകാലത്തിറങ്ങിയ ചളികള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്നു. സിനിമ പോലെ തന്നെ ഹാസ്യവും വളരെ ലളിതമാണ്, എല്ലാം ചെറിയ ചെറിയ സംഭാഷണശകലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രണയവും ഭക്ഷണവും തമ്മില്‍ ഉള്ള കോമ്പിനേഷനും ലാലിന്റെ പെണ്ണ് കാണല്‍ സീനും സൂപ്പര്‍. ബാബുരാജിലെ സര്‍പ്രൈസ്സ് കൊമേഡിയന്‍ പ്രേക്ഷകന് ഒരു വ്യത്യസ്ഥാനുഭവം സമ്മാനിക്കുന്നു.
   മികച്ച പാട്ടുകളും നല്ല തിരക്കഥയും ആഷിക്ക് അബുവിന്റെ സംവിധാനമികവും ചിത്രത്തിന്‍ ഒരു മികച്ച വിജയം സമ്മാനിക്കും എന്നതുറപ്പാണ്. ലാല്‍, ശ്വേത, ആസിഫ്, ബാബുരാജ് എന്നിവരോടൊപ്പം മൈഥിലിയും 'മിറാഷ് കെ. ടി.' യും കലക്കി.

  ഇനി തിയേറ്ററില്‍ ഇരുന്ന് ചുമ്മാ കമന്റിയും തെറി വിളിച്ചും കൂവിയും ചീപ്പ് ഷൈനിങ്ങ് നടത്തുന്ന *&%$#൬ കളേ നിങ്ങള്‍ക്കെന്റെ 'നല്ല നമസ്കാരം'.
Picture Courtesy: Salt n Pepper Facebook page .

0

ഗൂഗിള്‍+ വന്നിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് രംഗത്തെ ഫേസ് ബുക്കിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഗൂഗിളിന്റെ പുതിയ സംരംഭം ആണ് ഗൂഗിള്‍ +. ഇപ്പോള്‍ സേവനം ലിമിറ്റഡ് users ഇന് മാത്രമാണ് ലഭ്യമാകുന്നത്, അതായത് മെമ്പര്‍മാരില്‍ നിന്നും ഇന്‍വിറ്റേഷന്‍ ലഭിച്ചാല്‍ മാത്രമേ full version ഇറങ്ങുന്നത് വരെ ഗൂഗിള്‍+ ഇല്‍ കയറാന്‍ പറ്റുകയുള്ളൂ എന്നര്‍ത്ഥം. ഗൂഗിളിന്റെ തന്നെ features ആയ Buzz, +1 എന്നിവ പ്ലസ്സില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
ഗൂഗിള്‍ പ്ലസ്സിന്റെ പ്രധാന സവിശേഷതകള്‍ താഴെ വിവരിക്കുന്നു.

1. Stream

   ഫേസ് ബുക്കിലെ Newsfeedsഇന് പകരമുള്ള സംവിധാനമാണ് ഇത്. എന്നാല്‍ ഇതിനെ ഫേസ്ബുക്കില്‍ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ അപ്ഡേറ്റുകള്‍ നിങ്ങള്‍ക്കിഷ്ടമുള്ള യൂസേര്‍സുമായോ ഗ്രൂപ്പുമായോ മാത്രം share ചെയ്യാമെന്നതാണ്.status അപ്ഡേറ്റുകള്‍ക്ക് കമന്റ്, share തുടങ്ങിയ ഓപ്ഷനുകള്‍ ലഭ്യമാണ്, എന്നാല്‍ ലൈക്കിന് പകരം +1 ബട്ടനാണുള്ളത്. നിങ്ങള്‍ക്ക് താല്പര്യമുള്ള ഗ്രൂപ്പില്‍ (circles) നിന്നുള്ള streams മാത്രം ഫില്‍ട്ടര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്.

2. Circles

  നിങ്ങളുടെ friends ഇനെ circles എന്നു വിളിക്കുന്ന വിവിധ ഗ്രൂപ്പുകളായി തിരിക്കാം. default  ആയി ഉള്ള 4 circles (friends, family, acquaintances, following) കൂടാതെ യൂസര്‍ ഡിഫൈന്‍ഡ് ആയിട്ടുള്ള വേറെ സര്‍ക്കിള്‍സ് ഉണ്ടാക്കുകയും നിങ്ങളുടെ update ഉകള്‍ അവരുമായി മാത്രം പങ്കുവെയ്ക്കാനുള്ള സൗകര്യം പ്ലസ്സ് നല്‍കുന്നു.

3. Sparks

   നിങ്ങളുടെ താല്പര്യം(interests) അനുസരിച്ച് വാര്‍ത്തകളെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന സംവിധാനമാണിത്. മലയാളം ഫിലിം എന്ന spark ഇല്‍ വന്ന അപ്ഡേറ്റ് ആണ് താഴെ കൊടുത്ത ചിത്രത്തില്‍.


 ഇവ കൂടാതെ hangout എന്ന പേരില്‍ വീഡിയോ ചാറ്റ് സംവിധാനവും ഗ്രൂപ്പ് ചാറ്റിങ്ങും ഗൂഗിള്‍+ നെ ഫേസ്ബുക്കുമായി വിഭിന്നമാക്കുന്നു.

   പേര്‍സണല്‍ മെസ്സേജ്/ സ്ക്രാപ്പ്/ വാള്‍ പോസ്റ്റ് സംവിധാനം നിലവില്‍ പ്ലസ്സില്‍ ലഭ്യമല്ല്ല എന്നത് ഒരു പോരായ്മ ആണ്. ഗ്രൂപ്പ്/കമ്മ്യൂണിറ്റി സംവിധാനവും നിലവില്‍ ലഭ്യമല്ല.

രാമന്റെ സമരലീലകള്‍..........

Posted: Sunday, June 5, 2011 by Admin in Labels: ,
6

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ 'സന്ധിയില്ലാ' സമരം പ്രഖ്യാപിച്ച രാംദേവിനെ ഒടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നു, ഒപ്പം ലാത്തിചാര്‍ജ്ജും..തികച്ചും അപലപനീയ നടപടിയാണിത്. സമധാനപരമായി സമരം നടത്താനുള്ള ഓരോ ഭാരതീയന്റെയും അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണിത്.
      ബാബയുടെ ആവശ്യങ്ങളില്‍ പലതും ഭാരതത്തിലെ ദരിദ്രജനകോടികളുടെ നന്മയ്ക്കുതകന്നവയാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആയിരം കോടി വരുമാനമുള്ള ഒരു 'വ്യവസായി'യായ ബാബയുടെ ഈ 'ഹൈടെക്ക്' സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയത്തോടെ നോക്കികണ്ടാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. കാരണം കള്ളപ്പണത്തിനെതിരെ നിരാഹാരം കിടക്കാന്‍ വേണ്ടിയുള്ള പന്തലിന്റെ ഒരു മാസത്തെ വാടക 2 കോടിയോളം വരുമത്രെ, സ്കോട്ട് ലാന്റില്‍ സ്വന്തം പേരില്‍ ഒരു ദ്വീപ് ഉള്ള ബാബയെ സംബ്ന്ധിച്ചിടത്തോളം ഇതൊരെ വലിയ തുകയായിരിക്കില്ല, പക്ഷെ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക്.........അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം കക്ഷിയുണ്ടാക്കി 543 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വെറും ഒരു യോഗാചാര്യന്‍ നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടായും വേണമെങ്കില്‍ ഇതിനെ നോക്കിക്കാണാം , കാരണം ഹസാരെയുടേത് ജന്തര്‍ മന്തറിലെ തെരുവില്‍ കിടന്നുള്ള ഗാന്ധിയന്‍ സത്യാഗ്രഹമായിരിന്നെങ്കില്‍ ബാബ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക്ക് പന്തലിലായിരുന്നു.
     ഒടുവില്‍ ബാബ തന്നെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച അഴിമതിക്കാര്‍ക്ക് വധശിക്ഷ; 1000,500 രൂപ നോട്ടുകളുടെ നിരോധനം കൂടാതെ ഇംഗ്ലീഷിനു പകരം ഹിന്ദി പ്രചരിപ്പിക്കുക തുടങ്ങിയവ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. അതു കൊണ്ട് രാംദേവിന്റെ ഉദ്ദേശ്യം നല്ലതായാലും ചീത്തയാലും നമുക്കും ഈ സമരത്തെയും സദുദ്ദേശത്തെയും തത്കാലം പിന്തുണയ്ക്കാം. കാരണം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം.........

പാളം തെറ്റിയ ട്രെയിന്‍.................'The train' review

Posted: Thursday, June 2, 2011 by Admin in Labels:
4

ആര്‍ട്ട് സിനിമകളും കൊമേര്‍ഷ്യല്‍ സിനിമകളും തനിക്ക് ഒരേ പോലെ വഴങ്ങും എന്ന് പല തവണ തെളിയിച്ചയാളാണ് ജയരാജ്. പക്ഷെ 'ദി ട്രെയിന്‍' പ്രേക്ഷകന് സമ്മാനിക്കുന്നത് നിരാശയാണ്. 26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു എന്ന പതിവ് ഇക്കുറിയും തെറ്റാനിടയില്ല. ചില കാതിനിമ്പമുള്ള ഗാനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ട്രെയിന്‍ പ്രേക്ഷകന് നല്‍കുന്നത് നിരാശ മാത്രമാണ്.
      രാവിലെ 6 മണിയ്ക്ക് ഓടിത്തുടങ്ങുന്ന ട്രയിനില്‍ വൈകുന്നേരം 6 മണിയ്ക്കിടെ എന്ത് സംഭവിച്ചു എന്ന പരസ്യവാചകം കേട്ട് തിയേറ്ററില്‍ കയറുന്നവര്‍ ഒന്നും സംഭവിച്ചില്ല എന്ന തിരിച്ചറിവുമായി പുറത്തിറങ്ങുന്നിടത്ത് ദ ട്രെയിന്‍ പൂര്‍ണ്ണമാവുന്നു. മറ്റൊരു പരസ്യവാചകം പുതിയ ആഖ്യാനരീതി എന്താണെന്ന് കണ്ട് പിടിച്ച് കത്തയച്ച് സമ്മാനം നേടാം എന്നായിരുന്നു. അഡ്രസ്സ് കൊടുത്തതു കൊണ്ട് ചിലരെങ്കിലും 'നല്ല അഭിപ്രായം' അറിയിച്ച് കാണും.
     ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, അതില്‍ മിക്കവയും പരാജയങ്ങളും ആയിരുന്നു. ഉദാഹരണം: ഭഗവാന്‍, 24 Hours തുടങ്ങിയവ. പക്ഷെ ട്രെയിന്റെ പരാജയം ഒരു നല്ല കഥയുടെ അഭാവമാണ്. പ്രത്യേകിച്ച് ഒരു കഥയില്ലാതെ മുംബൈ ആക്രമണം മലയാളിയെ എങ്ങനെ ബാധിച്ചു എന്ന് പറയാനാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചതെന്ന് സ്പ്ഷ്ടം,  പക്ഷെ ഇതു പ്രേക്ഷകനെ കൊണ്ടെത്തിച്ചത് ബോറടിയിലാണ്.
    മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ലെ നായകന്‍ ബുള്ളറ്റ് ആയിരുന്നെങ്കില്‍ ഇവിടെ മൊബൈല്‍ ഫോണ്‍ ആണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ജയസൂര്യയ്ക്കും തന്റെ നായികയായി അഭിനയിച്ച സബിതയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്‍ഷിമേര്‍സ് രോഗിയായി അഭിനയിച്ച ബാലാജിയും ബാലതാരവും മികച്ച് നിന്നു എന്ന് പറയുന്നതിനോടൊപ്പം മമ്മൂട്ടിയും പിടിച്ചു നിന്നു എന്ന് വേണം പറയാന്‍. കൂടാതെ ആകെ എടുത്തു പറയാനുള്ളത് ക്യാമറയും ശ്രീനിവാസിന്റെ സംഗീതവുമാണ്.

റേറ്റിംങ്ങ്: 1/10
വിധി പ്രവചനം: പരാജയം

Facebook ഇല്‍ സ്പാമുകളും വൈറസുകളും നിറയുന്നു.....

Posted: Monday, May 16, 2011 by Admin in Labels:
2

             കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകളായി ഫേസ്ബുക്ക് users  ലിങ്കുകളുടെ രൂപത്തില്‍
പ്രചരിക്കുന്ന വൈറസുകളും സ്പാമുകളും ഉയര്‍ത്തുന്ന ഭീഷണി നേരിട്ട്
കൊണ്ടിരിക്കുകയാണ്. 'clickjacking' സ്കീംസ് എന്നാണ് ഇത്തരം വൈറസുകള്‍
അറിയപ്പെടുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അയാളുടെ
friend list ഇലെ മുഴുവന്‍ friends ഇന്റെയും wall ഇല്‍ ഈ ലിങ്ക്
പ്രത്യക്ഷപ്പെടും. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് മൂലം ഒരു പക്ഷെ നിങ്ങളുടെ password
തന്നെ നഷ്ടപ്പെട്ടേക്കാം.
          'How many people have visited your profile ?' എന്ന ടൈറ്റിലില്‍ കഴിഞ്ഞ
ദിവസങ്ങളില്‍ പ്രചരിച്ചത് വെറും ഒരു സ്പാം മാത്രമായിരുന്നില്ല, ക്ലിക്ക്
ചെയ്യുന്ന യൂസറുടെ password തന്നെ ചോര്‍ത്തിയെടുത്ത് അക്കൗണ്ട് തന്നെ
ഡിലീറ്റ് ചെയ്യാന്‍ കഴിവുള്ള ഒരു വൈറസ് ആയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ സ്പാം
താരം 'never released photos of Osama bin Laden's body' ആയിരുന്നെങ്കില്‍
ഇന്നു പ്രത്യക്ഷപ്പെട്ടത് 'why are you in this youtube video?' എന്ന
പേരിലുള്ള വീഡിയോ ലിങ്കായാണ്.

        ഇത്തരം ലിങ്കുകളില്‍ കഴിവതും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് പ്രധാന
മുന്‍കരുതല്‍. വിശ്വസനീയമായ app ഉകള്‍ മാത്രം ഉപയോഗിക്കുക. ഇനി അഥവാ visit
ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ password മാറ്റുന്നതായിരിക്കും ഉചിതം.

Malayalam in your page....

Posted: Saturday, March 5, 2011 by Admin in Labels:
1

     If you want to post in Malayalam easily in your blogs and other sites, follow the below steps. In order to start with typing in Malayalam you must install Malayalam fonts in your computer first. By doing this you will be able to browse other Malayalam websites too.

How to install Malayalam fonts


            A lot of Malayalam fonts are available for free download in the net. Some of them are Anjali Old lipi, Rachana and Thoolika. You can download those from this link. To install the same please follow the steps given below:

1. Open the drive (Usually it will be Local Disk C) in which your operating system is installed.

2. Open the Windows folder, then open fonts.


3. Copy and paste the font files( Eg:- Thoolika.ttf)  to the above folder.

4. Restart your browser.

      The above mentioned steps are for windows OS, for Ubuntu just double click on the font file. It will directly install to the fonts folder.


Test Image


   If you are able to view the below sentences as shown in the above image, you are already done with the font installation.

    "നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ട്സ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറില്‍  മലയാളം എഴുതുവാനും വായിക്കാനും ഇതു മൂലം സാധിക്കും."


Even though you have installed the above fonts, in order to view some websites like www.mathrubhumi.com properly you need to install their own fonts. (For Mathrubhumi : Meera.ttf).  Those fonts can be easily downloaded from their websites. 




How to type in Malayalam


    To type in Malayalam you can use the website Malayalam Only. Then copy and paste the text to your web page.

3

സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. താല്‍ക്കാലികമായി പുതിയ ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തിലും ജില്ലാ യുവജനൊത്സവത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം ആയത്. പിന്നീട് വിജയമെന്ന് കണ്ടാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കലോത്സവങ്ങളിലും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ മത്സര ഇനങ്ങള്‍ താഴെ പറയുന്നവ ആണ്.

1. ജഡ്ജ് കളെ തെറി വിളിക്കല്‍ :

2. തമ്മില്‍ തല്ല് :

മുകളില്‍ പറഞ്ഞ രണ്ടിനങ്ങളിലും കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. ഈ ഇനങ്ങള്‍ എല്ലാ മത്സരങ്ങളുടെയും അവസാനം അതാത് വേദികളുടെ മുന്‍പില്‍ അരങ്ങേറും.



3. കരണത്തടിയും(അല്ലെങ്കില്‍ കസേരയടി) അസഭ്യം പറയലും : കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് DDE യുമായി ഈ ഇനത്തില്‍ മത്സരിക്കാം. വിജയികള്‍ക്ക് നല്ല മീഡിയാ കവറേജ് ലഭിക്കും. മത്സരിക്കുന്നവര്‍ കസേര സ്വന്തമായി കൊണ്ട് വരേണ്ടതില്ല.

4. സ്വര്‍ണ്ണ കപ്പ് ഒടിക്കല്‍ : കലോല്‍സവത്തിലെ ഏറ്റവും അവസാന ഇനമായിരിക്കും ഇത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഈ ഇനത്തില്‍ പങ്കെടുക്കാം. പ്രധാനമായും news channel ഉകള്‍ക്ക് വേണ്ടിയാണ് ഈ ഇനം നടത്തുന്നത്.

0

കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാള മാധ്യമങ്ങള്‍ തിരഞ്ഞെടുത്ത അവാര്‍ഡുകളുടെ വിവരങ്ങള്‍ ഇങ്ങനെ.............

ഏഷ്യാനെറ്റ് 2011

മികച്ച നടന്‍ - മമ്മൂട്ടി
ഗോള്‍ഡന്‍ സ്റ്റാര്‍ - മോഹന്‍ ലാല്‍

ഏഷ്യാനെറ്റ് 2010

മികച്ച നടന്‍ - മോഹന്‍ ലാല്‍
മില്ലെനിയം ആക്ടര്‍ - മമ്മൂട്ടി

വനിത 2010

മികച്ച നടന്‍ - മമ്മൂട്ടി
ജനപ്രിയ നടന്‍ - മോഹന്‍ ലാല്‍

Amritha T V 2009

മികച്ച നടന്‍ - മമ്മൂട്ടി
സ്പെഷ്യല്‍ ജൂറി - മോഹന്‍ ലാല്‍


എല്ലാ വര്‍ഷവും ഇങ്ങനെ balanced ആയി അവാര്‍ഡ് പ്രഖ്യാപിക്കുന്നതു കൊണ്ട് അവാര്‍ഡ് ഷോകള്‍ ഒരു വന്‍വിജയവുമായിത്തീരും രണ്ട് സൂപ്പര്‍ താരങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിക്കുകയും ചെയ്യാം.

Font Problem?

Click here to download the Malayalam fonts.