ടൂര്‍ണ്ണമെന്റ് - റിവ്യൂ

Posted: Thursday, December 30, 2010 by Admin in Labels:
0

            മലര്‍വാടി ആര്‍ട്സ് ക്ലബ് കണ്ടതിനു ശേഷം പുതുമുഖചിത്രങ്ങളെ വളരെ
പ്രതീക്ഷയോടെ ആണ് കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു
കളഞ്ഞു ലാലിന്റെ ടൂര്‍ണ്ണമെന്റ്. പുതുമകള്‍ പലതും അവകാശപ്പെടാനുണ്ടെങ്കിലും
സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു ലാല്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കെട്ടുറപ്പുള്ള ഒരു കഥയുടെ അഭാവം ടൂര്‍ണ്ണമെന്റില്‍ ഉടനീളം നിഴലിച്ച് കാണാം.
            കൊച്ചി എപിഎല്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ടൂര്‍ണ്ണമെന്റ്
കളിക്കാന്‍ ഉറ്റ സുഹ്രുത്തുക്കളായ മൂന്ന്(ബാലു, വിശ്വം, ഉസ്മാന്‍) പേരടക്കം
 അഞ്ച് മലയാളി യുവാക്കള്‍ തെരഞ്ഞെടുക്കപ്പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ
 അഞ്ച് പേര്‍ക്കും ഒരുമിച്ച് ടീമില്‍ ഇടം കിട്ടാന്‍ ഉള്ള സാധ്യത വിരളമാണ്.
എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ക്കെങ്കിലും സിലക്ഷന്‍ കിട്ടാന്‍ വളരെയധികം
സാധ്യത ഉണ്ട് താനും. ഒരു ആക്സിഡന്റില്‍ പരിക്കേറ്റ ബാലു ഇല്ലാതെ ബാക്കി
രണ്ട് പേരും friend അഞ്ജലിയും ടീമിലെ നാലാമനായ ബോബിയും ഫ്ലൈറ്റ്
മിസ്സായതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് യാത്ര
തിരിക്കുന്നു. ഈ യാത്രക്കിടയില്‍ ഉണ്ടാവുന്ന രസകരമായ(?) സംഭവങ്ങളാണ്
ടൂര്‍ണ്ണമെന്റിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

  യാത്രക്കിടയില്‍ ഓരൊത്തരായി ഒഴിവാക്കപ്പെടുന്നത് ചിലരിലെങ്കിലും വിരസത
ഉണ്ടാക്കിയേക്കാം. ഒരു പാട് twist ഉകളിലൂടെ മുന്നോട്ട് പോവുന്ന ഒരു കഥ
ആയിരിന്ന്ട്ട് കൂടി ഒരു മികച്ച ക്ലൈമാക്സ് പ്രേക്ഷകന് സമ്മാനിക്കുന്നതില്‍
കഥാക്രുത്ത് പാടെ പരാജയപ്പെട്ട് പോയി. ടീമിലെ അഞ്ചാമന്റെ പേര് ജോണ്‍
സുബ്ബ്രഹ്മണ്യം എന്ന് കേള്‍ക്കുംബ്ബോള്‍ ചിലരെങ്കിലും കഥയിലെ സസ്പെന്‍സ്
ഊഹിച്ച് കാണും. എന്നാല്‍ പ്രജനെ ജോണ്‍ ആയി അവതരിപ്പിച്ചത്
നന്നായിരിക്കുന്നു. ഉസ്മാനിലൂടെ കോമഡി അവതരിപ്പിക്കാനുള്ള ലാലിന്റെ നീക്കം
ഒരു മികച്ച തിരക്കഥയുടെ അഭാവം മൂലം പ്രേക്ഷകനെ നിരാശപ്പെടുത്തി.

   ഷാനു, മനു, പ്രജന്‍, ആര്യന്‍, പ്രവീണ്‍,ജോണ്‍ എന്നരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതില്‍ തന്നെ മനു, പ്രജന്‍, ആര്യന്‍ എന്നിവരുടെയും നായിക രൂപയുടെയും performance എടുത്തു
 പറയത്തക്കതാണ്. ടൂര്‍ണ്ണമെന്റിന്റെ മറ്റൊരു സവിശേഷത ഷോട്ടുകളുടെ
മനോഹാരിതയും എഡിറ്റിംഗില്‍ സാജനും ക്യാമറയില്‍ വേണുവും ലാലിനോടൊപ്പം
പുലര്‍ത്തിയ മികവാണ്. ദീപക് ദേവിന്റെ സംഗീതം അത്ര മികച്ചതെന്ന്
പറയാവില്ലെങ്കിലും ചിത്രീകരണത്തിന്റെ മികവും അവതരണ മികവും കൊണ്ട്
ശരാശരിക്ക് മുകളിലാണ് എന്ന് നിസ്സംശയം പറയാം.

  'സരോജ' പോലെ ഉള്ള ഒരു റോഡ് മൂവി മലയാളത്തില്‍ ആദ്യമാണെന്നത് പ്രേക്ഷകന്
നവ്യാനുഭവം സമ്മാനിക്കുന്നു. 'play and replay' എന്ന പുതിയ ഒരു technique
അവതരിപ്പിച്ചതില്‍ ലാലിന് അഭിമാനിക്കാം.കണ്ട് മടുത്ത ആഖ്യാന രീതികളില്‍
നിന്നും തികച്ചും വിഭിന്നമാണ് ടൂര്‍ണ്ണമെന്റിലെ കഥ പറച്ചില്‍.എല്ലാ
മനുഷ്യരിലും നന്മതിന്മകളുണ്ടെന്നും എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന സ്വാര്‍ഥത
 ചിലപ്പോഴെങ്കിലും പുറത്ത് വരാറുണ്ടെന്ന് കാഴ്ച്ചക്കാരെ
ഓര്‍മ്മപ്പെടുത്തുന്നതില്‍ ലാല്‍ വിജയിച്ചു എന്ന് വേണം പറയാന്‍, കാരണം
നമ്മള്‍ ഇന്ന് വരെ കണ്ട നായകന്മാരില്‍ ഭൂരിഭാഗവും സ്വാര്‍ഥ്തയുടെ അംശം
ലവലേശം പോലും ഇല്ലാത്തവരായിരുന്നു ഈ കഥാപാത്രങ്ങളെ അല്പമെങ്കിലും
വ്യത്യസ്തമാക്കുന്നു.

Font Problem?

Click here to download the Malayalam fonts.