Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

To be a one woman man... it needs a quality of mind

Posted: Wednesday, September 26, 2012 by Admin in Labels:
4



   ഒരു സിനിമ എന്ന നിലയില്‍ ട്രിവാണ്ട്രം ലോഡ്ജില്‍ ഒരു വാച്ചബിള്‍ സിനിമ എന്നതിനപ്പുറത്തൊന്നുമില്ല. ഒരു സാധാരണ കഥയെ interesting ആയി അവതരിപ്പിച്ച അനൂപ് മേനോന്റെ തിരക്കഥ തന്നെയാണ് താരം. വികെപി അനൂപിന്റെ തിരക്കഥയ്ക്ക് മോശമല്ലാത്ത ദൃശ്യഭാഷ ചമച്ചു എന്നും പറയാം. സിനിമയുടെ മൂഡിനിണങ്ങുന്ന വിധത്തില്‍ ക്യാമറയും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കിയതും ട്രിവാണ്ട്രം ലോഡ്ജ് പ്രേക്ഷകനെ രസിപ്പിക്കുന്നതിന് സഹായിച്ചു.
   
വിമര്‍ശകര്‍ പറയുന്നത് പോലെ ട്രിവാണ്ട്രം ലോഡ്ജിലെ സംഭാഷണങ്ങളില്‍ അശ്ളീലതയുടെ അതിപ്രസരമുണ്ട്. ഒരു ലോഡ്ജില്‍ ഒരുമിച്ച് താമസിക്കുന്ന  ബാച്ചിലേര്‍സിന്റെ സംഭാഷണങ്ങള്‍ക്കിടയില്‍ അശ്ളീലപരാമര്‍ശാങ്ങള്‍ കടന്നു വരുന്നത് സ്വാഭാവികം മാത്രമാണ്, പ്രത്യേകിച്ച് മിക്കവാറും പേര്‍ ലൈംഗികതയില്‍ അതീവതാത്പര്യമുള്ളവര്‍ ആയത്കൊണ്ട്.  സമീപകാലത്തിറങ്ങിയ ചില ചിത്രങ്ങള്‍ ബീപ് സൗണ്ട് പോലുമില്ലാതെ f*** എന്ന വാക്ക് നിരന്തരം ഉപയോഗിച്ചിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രിവാണ്ട്രം ലോഡ്ജില്‍ തെറികളും അശ്ലീലപരാമര്‍ശങ്ങളും ഉപയോഗിക്കുന്നിടത്തെല്ലാം 'ബീപ്' സൗണ്ടെങ്കിലും ഉപയോഗിച്ചത് തന്നെ വല്ല്യ കാര്യമാണ്.

ട്രിവാണ്ട്രം ലോഡ്ജിലെ താമസക്കാര്‍

      കേന്ദ്രകഥാപാത്രം ജയസൂര്യയുടെ അബ്ദുവായിരിക്കാം പക്ഷെ പ്രേക്ഷകനെ കൂടുതല്‍ ചിരിപ്പിച്ചത് എഴുത്തുകാരനും സംവിധായകനുമായ പി. ബാലചന്ദ്രന്‍ ജീവന്‍ കൊടുത്ത 'കോര' സാറാണ്‍. ട്രിവാണ്ട്രം ലോഡ്ജിലെ മറ്റ് താമസക്കാരായ ബാച്ചിലേര്‍സിന് എല്ലാ കാര്യങ്ങളിലും ഉപദേശം കൊടുക്കുന്ന 999 പെണ്ണുങ്ങളെ പ്രാപിച്ചെന്ന് അവകാശപ്പെടുന്ന ഒരു റിട്ടയേഡ് ക്ളര്‍ക്കാണ് കോര. ഒരു സ്ത്രീയെ കാണുന്ന മാത്രയില്‍ തന്നെ അവള്‍ ഏത് തരക്കാരിയാണെന്ന് വാത്സ്യായന്റെ കാമശാസ്ത്രത്തെ അധികരിച്ച് തിരിച്ചറിയാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ടിയാന്‍ താന്‍ ആയിരാമത് പ്രാപിക്കാന്‍ പോവുന്ന പെണ്ണിന് ഒരല്പ്പം സ്പെഷ്യാലിറ്റി വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. 999 പെണ്ണുങ്ങളെ പ്രാപിക്കുന്നത് പോയിട്ട്, കോര സാര്‍ ഒരു പെണ്ണിന്റെ മുഖത്ത് നേരെ നോക്കിയിട്ട് പോലുമുണ്ടാവില്ലെന്ന് പ്രേക്ഷകന്‍ സംശയിച്ച് പോവുന്ന ആ സീനിലെ പി. ബാലചന്ദ്രന്റെ അഭിനയം ബാക്കി സീനിലെ അഭിനയത്തേക്കാള്‍ വളരെ നന്നായിരുന്നു. സൈജു കുറുപ്പിന്റെ ഷിബു വെള്ളായനി തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കാം. സ്റ്റാര്‍ ഹോട്ടലിലെ ലിഫ്റ്റിനരികില്‍ വെച്ച് അബ്ദുവിനെ കാണുന്ന സീനും സൈജുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനുമെല്ലാം കലക്കി.

     സ്ത്രീയുടെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍(അനൂപ് മേനോന്‍ എന്ന രചിയിതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കഴപ്പ്') വിവാഹം മോചനം വാങ്ങി കൊച്ചിയിലേക്ക് വരുന്ന ധ്വനിയായി ഹണി റോസും രവിശങ്കറായി അനൂപ് മേനോനും നന്നായി അഭിനയിച്ചു. രവിശങ്കറിന്റെ അച്ഛനായി പി. ജയചന്ദ്രനെ അവതരിപ്പിച്ചത് ഒരല്പം മുഴച്ചു നിന്നു. ജയചന്ദ്രനെ സ്ക്രീനില്‍ കാണുന്നത് ഒരു നല്ല അനുഭവമായിരുന്നു, കാരക്റ്ററും നന്നായിരുന്നു പക്ഷെ ജയചന്ദ്രന്റെ അഭിനയം ചിലപ്പോഴെങ്കിലും അല്പ്പം ഓവറായി തോന്നി. ജയസൂര്യയുടെ സെക്സ്മാനിയാക്കായ എന്നാല്‍ അത് പുറത്ത് കാണിക്കാന്‍ ധൈര്യമില്ലാത്ത അബ്ദു പ്രേക്ഷകനെ ശരിക്കും വിസ്മയിപ്പിച്ചു. അനൂപ് മേനോന്‍- ജയസൂര്യ കെമിസ്ട്രി ഒരിക്കല്‍ കൂടി വിജയിച്ചു എന്ന് വേണം പറയാന്‍ .
    തട്ടത്തിന്‍ മറയത്തിലെ പ്രണയജോഡികളെ പോലും കവച്ചു വെക്കുന്ന പെര്‍ഫോമന്‍സായിരുന്നു ബാലതാരങ്ങള്‍ തങ്ങളുടെ നിഷ്ക്കളങ്കപ്രണയത്തില്‍ കാഴ്ച വെച്ചത്.

അനൂപ് മേനോനും തൂവാനത്തുമ്പികളും

     അര്‍ജ്ജുന്‍ (മാസ്റ്റര്‍ ധനഞ്ജയ്) തന്റെ കുട്ടി കാമുകിയോട് I like Christianity എന്ന് പറയുമ്പോള്‍ 'എങ്കില്‍ ഞങ്ങടെ മതത്തില്‍ ചേര്‍ന്നോ' എന്ന് ബേബി നയന്‍താര മറുപടി കൊടുക്കുകയും ചെയ്യുമ്പോള്‍ 'എന്നെ ചേര്‍ത്താല്‍ നിനക്ക് കാശ് കിട്ടുമോ?' എന്ന അര്‍ജ്ജുന്റെ 'നിഷ്കളങ്കമായ' തമാശ മതപ്രചാരകരെ കാണുമ്പോള്‍ ഒരു സാധാരണ മലയാളിക്കുണ്ടാവുന്ന സംശയം അനൂപ് മേനോനും ഉണ്ട് എന്നതില്‍ നിന്നുരുത്തിരിഞ്ഞതാവാം. 'ഞാനൊരു മുസ്ലീമാണ്, പക്ഷെ പള്ളീലൊന്നും പോകാറില്ലട്ടോ' എന്ന് അബ്ദുവിനെക്കൊണ്ട് പറയിക്കുന്നതും അനൂപ് മേനോന്റെ പരിഹാസമാവാം. വിവാഹമോചിതയായ ധ്വനി ഇനി താന്‍ ഇഷ്ടപ്പെട്ട ആണുങ്ങള്‍ക്കൊപ്പമെല്ലാം വിവാഹത്തിന്റെ ബന്ധനമില്ലാതെ ജീവിക്കാന്‍ പോവുകയാണെന്ന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ളീഷില്‍ പറയുമ്പോള്‍ 'ഇതിന് മലയാളത്തില്‍ പറയുന്ന പേരാണ് കഴപ്പ്' എന്ന കൂട്ടുകാരിയുടെ മറുപടിയും ചിലര്‍ക്കെങ്കിലുമുള്ള നിശിത വിമര്‍ശനമാണ്. ഒരു നിമിശത്തെ 'fun'ന് വേണ്ടി താന്‍ കാത്തു സൂക്ഷിക്കുന്ന 'one woman man' എന്ന പെരുമ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രവിശങ്കര്‍ 'Quality of mind' ഉള്ള ചുരുക്കം ചില മലയാളികളില്‍ ഒരാളാണ്.

     ബാബു നമ്പൂതിരിയുടെ തൂവാനത്തുമ്പികളിലെ 'തങ്ങളു'ടെ പുനര്‍ജ്ജന്മം അനൂപ് മേനോന്റെ തൂവാനത്തുമ്പികളോടുള്ള അടങ്ങാത്ത ആരാധനയുടെ ഫലമാണെന്ന് തോന്നുന്നു. കോക്ക്ടെയിലിലെ പേര് കേള്‍ക്കുമ്പോഴേ ഒരു പിശക് ലക്ഷണമുള്ള ബിയാട്രിസ്സും ബ്യൂട്ടിഫുളിലെ മേഘ്നാരാജ് - ക്ളാര introductionഉമെല്ലാം ഇതേ ആരാധനയില്‍ നിന്നുടലെടുത്തതാവണം. ബിസിനസ്സ് എല്ലാം ഡൗണായി ഒരു തെരുവ് വേശ്യയുടെ സഹായം തേടേണ്ട അവസ്ഥയില്‍ എത്തിയ 'തങ്ങളു'ടെ പുനര്‍ജ്ജന്മം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു( 'ഉദകപ്പോള'യില്‍ തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവനായിരുന്നെങ്കിലും തൂവാനത്തുമ്പികളില്‍ അങ്ങനെയായിരുന്നില്ലല്ലോ?)
Pic Courtesy: Trivandrum Lodge wiki page.

  
NB: ഇനിയും ഒരുപാട് എഴുതാനുണ്ട്, തത്ക്കാലം ഇവിടെ നിര്‍ത്തുന്നു. സിനിമയെ ചര്‍ച്ച ചെയ്യുന്ന ഒന്ന് രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാന്‍ എന്ന് കരുതി എഴുതി തുടങ്ങിയതാണ്. ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ളോഗില്‍ പോസ്റ്റിയെന്ന് മാത്രം

അമല്‍ നീരദിന് ഒരു തുറന്ന കത്ത്

Posted: Sunday, June 17, 2012 by Admin in Labels: ,
14


ബഹുമാനപ്പെട്ട അമല്‍ നീരദ് സര്‍,

      ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ താങ്കളോടിപ്പോഴും അങ്ങേയറ്റത്തെ ബഹുമാനമുണ്ട്, പക്ഷെ ഒരു സംവിധായകനെന്ന നിലയില്‍ ഉണ്ടായിരുന്ന ബഹുമാനം പൂര്‍ണ്ണമായും ബാച്ചിലര്‍ പാര്‍ട്ടി കണ്ടതോടെ നഷ്ടപ്പെട്ടു എന്ന് വ്യസനസമേതം അറിയിക്കട്ടെ. അത്ര ഇന്ററസ്റ്റിങ്ങ് സ്റ്റോറി ഒന്നുമല്ലായിരുന്നെങ്കിലും ഒരു നല്ല എന്റര്‍ടെയിനറായി കണ്ടിരിക്കാവുന്ന ഒരു സിനിമയെ മലയാളിയുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന സിനിമയാക്കി മാറ്റിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംവിധായകനായത് കൊണ്ട് താങ്കള്‍ക്ക് തന്നെയാണ്. അശ്ല്ലീലതയുടെ അതിപ്രസരം ഉണ്ടെന്ന് വിമര്‍ശിക്കാമെങ്കിലും യൂത്തിനെ സാറ്റിസ്ഫൈ ചെയ്യിക്കാനുതകുന്ന കോമഡി സീനുകള്‍ കൊണ്ട് സിനിമയുടെ ആദ്യ പകുതി ഒരിക്കലും വിരസമായി തോന്നിയിരുന്നില്ല. ഈ ചിത്രത്തെയാണല്ലോ 'കീബോര്‍ഡ് ഗുണ്ടകളെ'ന്ന് ബെര്‍ളിച്ചായനൊക്കെ വിമര്‍ശിക്കുന്ന ഫേസ്ബുക്കന്മാര്‍ തെറി വിളിച്ചതെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ച് പോയിരുന്നു.
     താങ്കളുടെ 'ബിഗ് ബി', ഫോര്‍ ബ്രദേര്‍സിന്റെ അഡാപ്റ്റേഷന്‍ ആയിരുന്നെങ്കിലും മലയാളിക്ക് കാഴ്ചയുടെ ഒരു നവ്യാനുഭവം സമ്മാനിച്ച ഒരു സ്റ്റൈലിഷ് എന്റര്‍ടെയിനറായിരുന്നു. പിന്നീട് വന്ന സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറും എല്ലാം അതേ സ്റ്റൈല്‍ തന്നെ തുടര്‍ന്നപ്പോഴും ഒരു വിഭാഗം പ്രേക്ഷകരെയെങ്കിലും സാറ്റിസ്ഫൈ ചെയ്യിക്കാന്‍ പോന്നവയായിരുന്നു. സെപ്പിയ ടോണിന്റെയും സ്ലോ മോഷന്റെയും അതിപ്രസരത്തെ വിമര്‍ശിച്ചവരില്‍ പലരും ഈ സിനിമകള്‍ ആസ്വദിച്ച് കാണും എന്നതുറപ്പാണ്.
      സാഗര്‍ ഏലിയാസ് ജാക്കിയിലെ ലോജിക്കിന് നിരക്കാത്ത വെടി വെയ്പ്പ് സീനുകള്‍ ഫാന്‍സ് കൈയ്യടിച്ച് സ്വീകരിച്ചത് കണ്ട് താങ്കള്‍ക്കുണ്ടായ 'എല്ലാ മലയാളികളും സാമാന്യ ബുദ്ധിയില്ലാത്തവരാണെന്ന' തെറ്റിദ്ധാരണയില്‍ നിന്നാവുമല്ലേ 'ബാച്ചിലര്‍ പാര്‍ട്ടി'യിലെ ആക്ഷന്‍ സീനുകള്‍ പടച്ചു വിടാനുള്ള ഇന്‍സ്പിരേഷന്‍ ഉണ്ടായത്? ഒരേം തരം അണ്ടര്‍വേള്‍ഡ് - കൊട്ടേഷന്‍ സ്റ്റൈലിഷ് വീരഗാഥകള്‍ മാത്രം ചിത്രീകരിച്ച് ടൈപ്പ് ചെയ്യതിരിക്കപ്പെടാതിരിക്കാന്‍ താങ്കള്‍ (അറ്റ്ലീസ്റ്റ് ആഷിക്ക് അബുവിനെയെങ്കിലും മോഡല്‍ ആക്കിക്കൂടെ?) ഇനിയും ശ്രമിച്ചില്ലെങ്കില്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ താങ്കളുടെ സ്ഥാനം സന്തോഷ് പണ്ടിറ്റിനൊപ്പമായിരിക്കും.
 
      ഒരു നായകന്‍ പത്ത് മുപ്പത് പേരെ ആത്മവിശ്വാസത്തോടെ നേരിടുന്നത് കണ്ട് കൈയ്യടിക്കുന്നത് പോലെ തോക്ക്ധാരികളായ പത്തിരുപത് പേരോട് നാല് പേര്‍ വെടി വെച്ച് കളിക്കുന്നത് കണ്ട് കൈയ്യടിക്കാന്‍ മാത്രം വിഡ്ഢികള്‍ കേരളത്തിലില്ലെന്ന് ഇപ്പോള്‍ ഏകദേശം താങ്കള്‍ക്ക് മനസ്സിലായിക്കാണുമല്ലേ? പത്ത് മിനിറ്റോളം നീണ്ട് നിന്ന ക്ലൈമാക്സിലെ ആ വെടി വെയ്പ്പ് ചവിട്ട് നാടകം കണ്ട പ്രേക്ഷകരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ , പ്രിവ്യൂ എന്നിങ്ങനെ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും ഈ സിനിമ കണ്ടിട്ടും ഇത് പുറത്തിറക്കാന്‍ ധൈര്യം കാണിച്ച താങ്കളെയും അണിയറ പ്രവര്‍ത്തകരെയും , ഒരു ചാനലും 'അഭിനവ ചലച്ചിത്ര ബുദ്ധിജീവികളും' ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ ജനകീയ വിചാരണ ചെയ്ത പോലെ ചെയ്യാതിരുന്നത് താങ്കളുടെ ഭാഗ്യമായിരിക്കും. 

    താങ്കളുടെ അടുത്ത സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകന്‍ "പറശ്ശിനിക്കടവ് മുത്തപ്പാ പണി പാമ്പായും പട്ടിയായും കിട്ടല്ലേ" എന്ന് പ്രാര്‍ത്ഥിക്കുമെന്നുറപ്പാണ്.

    അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പുതുമുഖചലച്ചിത്രകാരന്മാരെ പ്രൊമോട്ട് ചെയ്യുന്നതിനായി നിര്‍മ്മിക്കാന്‍ പോകുന്ന സിനിമകള്‍ പ്രേക്ഷകനെ സാറ്റിസ്ഫൈ ചെയ്യുമെന്ന പ്രതീക്ഷയോടെ ,

നല്ല സിനിമകള്‍ കാണാനാഗ്രഹിക്കുന്ന ഒരു പ്രേക്ഷകന്‍

2

  "Life is like a Rubik's cube, which has 43,252,003,274,489,856,000 possible configurations. There are countless numbers of wrong twists and turns, but when you get it right, it looks perfect no matter what way you look at it."

     കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികളായ മലയാളികള്‍ക്ക് കിട്ടിയ നവ്യാനുഭവത്തിന്റെ തുടര്‍ച്ചയായി വേണം 'ഈ അടുത്ത കാലത്ത്' അതായത് കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമകളായ നിദ്രയേയും ഈ അടുത്ത കാലത്തിനെയും' കാണാന്‍. ട്രാഫിക്ക് മുതല്‍ വീശിത്തുടങ്ങിയ മാറ്റത്തിന്റെ കൊടുങ്കാറ്റിന് ഇനിയും ശമനം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഈ അടുത്ത കാലത്ത്'.  യൂറ്റ്യൂബും ടോറന്റും ഒന്നും പരിചയമില്ലാത്ത സാധാരണ മലയാളിക്ക് മുന്‍പില്‍ ബട്ടര്‍ഫ്ലൈ ഓണ്‍ ദി വീല്‍സിനെ മനോഹരമായി അവതരിപ്പിച്ച ( ടോറന്റന്മാരുടെ ഭാഷയില്‍ സീന്‍ ബൈ സീന്‍ കോപ്പി) അരുണ്‍ കുമാര്‍ അരവിന്ദിന് തന്റെ രണ്ടാമത്തെ സംവിധാനസംരഭത്തിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വേണം പറയാന്‍.

    ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിളപ്പിന്‍ശാല മാലിന്യസംസ്കരണ പ്ലാന്റിനോട് സാദൃശ്യമുള്ള തൈപ്പില്‍ ശാലയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ രേണുക, ഹോസ്പിറ്റല്‍ എംഡി ആയ അജയ് കുര്യന്‍, ഭാര്യ  മാധുരി, ടി വി റിപ്പോര്‍ട്ടര്‍ രൂപ, കമ്മീഷണര്‍ ടോമി തുടങ്ങിയ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് 'ഈ അടുത്ത കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവം' എന്ന കാപ്ഷനോടു കൂടി പുറത്തിറങ്ങിയ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ചെറിയ രീതിയിലാണെങ്കില്‍ കൂടി മാലിന്യ പ്രശ്നം, സമൂഹത്തില്‍ വേരുറപ്പിക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെക്കുറിച്ച് ഒരു മെസേജ് കൂടി കണ്‍വേ ചെയ്യാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്.
     അച്ഛന്‍ ഭരത് ഗോപിയേക്കാളും കഴിവുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന മുരളി ഗോപിയുടെ പങ്കാണ് ഈ ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷത. ഒരു റൂബിക്ക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ജീവിത പ്രശ്നങ്ങളെ സോള്‍വ് ചെയ്യുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന അനൂപ് മുരളി തന്നെയാണ് നായകനായ ഇന്ദ്രജിത്തിനോളം തന്നെ പ്രാധാന്യമുള്ള അഭിനയസാധ്യതയുള്ള അജയ് കുര്യനെ തന്മയത്തത്തോടെ അവതരിപ്പിച്ചതും. ആദ്യമായി തിരക്കഥ എഴുതിയ രസികന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ എല്ലാ കുറവുകളും തുടച്ചുകളയാന്‍ ഭ്രമരത്തിലൂടെ തിരിച്ചുവരവ് നടത്തിയ മുരളി ഗോപിയ്ക്ക് കഴിഞ്ഞു. ഇന്ദ്രജിത്ത്, മൈഥിലി,ജഗതി,ബൈജു എന്നിവരോടൊപ്പം മാധുരിയായി സ്ക്രീനിലെത്തിയ ബംഗാളി മോഡല്‍ തനുശ്രീ ഘോഷും മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. കോക്ക്ടെയിലിലെയും ബ്യൂട്ടിഫുളിലെയും കഥാപാത്രങ്ങളുടെ അത്രയ്ക്ക് ഡെപ്ത് ഉള്ള കഥാപാത്രം ഒന്നുമല്ലെങ്കിലും അനൂപ് മേനോനും മുറിമലയാളം പറയുന്ന ഹിന്ദിക്കാരന്‍ ചോക്ലേറ്റ് പയ്യനായ നിഷാനും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

പോസിറ്റീവ്സ്:
# മുരളി ഗോപിയുടെ കഥയും തിരക്കഥയും
# സിനിമയുമായി ഇഴ ചേര്‍ന്ന പാശ്ചാത്തല സംഗീതം
# ചിത്രീകരണ മികവ്, പ്രത്യേകിച്ചും ഗാനങ്ങളുടെ പിക്ചറൈസേഷന്‍
# കോമഡിക്കായി പ്രത്യേകം താരങ്ങളില്ലാതെ കഥയ്കാവശ്യമായ നര്‍മ്മം മാത്രം ഉള്‍ക്കൊള്ളിച്ചൊരിക്കിയ സംഭാഷണങ്ങള്‍.
# അഭിനേതാക്കളുടെ അഭിനയമികവ്

നെഗറ്റീവ്സ്:

#ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഗോപീ സുന്ദറും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍. ഒരു വഴിയായി എന്ന ഗാനം വലിയ തെറ്റില്ലെന്ന് പറയാം.
# അബൂബക്കറിനെ പോലെ 'അതിവായന' നടത്തുകയാണെങ്കില്‍ തോപ്പില്‍ശാല മാലിന്യ പ്രശ്നം, കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെ കുറച്ചു കൂടി വിമര്‍ശനാത്മകം ആക്കാമായിരുന്നു.  (ഒരു പക്ഷെ ഈ ചിത്രം ഇപ്പോള്‍ അവകാശപ്പെടുന്ന മികവ് ചോര്‍ന്ന് പോവാന്‍ സാധ്യത ഉണ്ടായിരുന്നതിനാലാവാം.)
# ആദ്യ പകുതി അല്പം കൂടി മികവുറ്റതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റാമായിരുന്നു ഈ അടുത്ത കാലത്തിനെ.

റേറ്റിംഗ് : 7.5/10




 ഇമേജ് കട: മെട്രൊമാറ്റിനി ഫേസ്ബുക്ക് പേജ്


PS: ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി എഴുതി  തുടങ്ങിയതാ ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ലോഗില്‍ ഇടാമെന്ന് വെച്ചു.

1

ഈ അബൂക്കര്‍ ആരാന്നറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ ആമുഖം.
[ഒരു 'വ്യത്യസ്ത വീക്ഷണകോണില്‍' സിനിമയെ നോക്കി കാണുന്ന ഒരു ചലച്ചിത്ര നിരൂപകന്‍ ആണ് ഈ അബൂക്കര്‍. അദ്ധേഹത്തിന്റെ റിവ്യൂ ഇത് വരെ വായിച്ചിട്ടില്ലാത്തവര്‍ ഈ പോസ്റ്റ് വായിക്കുന്നതിന് മുന്‍പെ ഇതിലേതെങ്കിലും ഒരു റിവ്യൂ എങ്കിലും ദയവായി വായിക്കുക.
സാള്‍ട്ട് & പെപ്പര്‍
ട്രാഫിക്ക്
ബ്യൂട്ടിഫുള്‍ (നിയമപരമായ മുന്നറിയിപ്പ്: ഈ സിനിമ ഇതു വരെ കാണാത്ത ആളാണ് താങ്കളെങ്കില്‍ ദയവായി ഈ റിവ്യൂ വായിക്കരുത്, കാരണം അങ്ങേര്‍ സിനിമയുടെ കഥയും സസ്പെന്‍സും എന്നു വേണ്ട എല്ലാ സീനും വരെ ഇവിടെ നിരൂപിച്ച് വെച്ചിട്ടുണ്ട്).
ഇനി അങ്ങേരുടെ കൂടുതല്‍ റിവ്യൂകള്‍ വായിച്ച് സായൂജ്യമടയണമെങ്കില്‍ റിലേറ്റഡ് സ്റ്റോറീസ് എന്ന ലിങ്ക് വഴി പോയാല്‍ മതി.]
 സിനിമ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പറ്റുമെങ്കില്‍ സിനിമ കാണാതെ തന്നെ റിവ്യൂ എഴുതുക.
2. അഥവാ സിനിമ കണ്ടിട്ടാണ് എഴുതുന്നതെങ്കില്‍ കഥ മുഴുവനും എഴുതി വെക്കുക, ഇത് വായനക്കാരനെ ടിക്കറ്റ് കാശ് സേവ് ചെയ്യാന്‍ സഹായിക്ക്കും.
3. സിനിമയെ എങ്ങനെ വിമര്‍ശിക്കാം എന്ന ചിന്തയോടെ മാത്രം സിനിമ കാണാനിരിക്കുക; ന്യൂനപക്ഷധ്വംസനം, സവര്‍ണ്ണമേല്‍ക്കോയ്മ, സ്ത്രീവിരുദ്ധത, പുരുഷമേധാവിത്വം എന്നിവ ഓരോ സീനിലും പ്രതീക്ഷിക്കുക.
4. സദാചാരബോധം, സാമൂഹ്യപ്രതിബദ്ധത എന്നിവ ഇല്ലാത്ത സിനിമകള്‍ (സീനുകള്‍ പോലും) മലയാളസിനിമയുടെ ശത്രുക്കളാണെന്ന് മനസ്സില്‍ വെച്ച് കൊണ്ട് സിനിമ കാണുക.
തിയേറ്ററിലേക്ക് കയറുമ്പോള്‍ ഇതെല്ലാം കുറിച്ച് വെക്കാന്‍ ഒരു ഇരുന്നൂറ് പേജ് നോട്ട്ബുക്ക് കൈയില്‍ കരുതുന്നത് നന്നായിരിക്കും

ഇനി റിവ്യൂ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

5. ഓരോ വാക്യത്തിലും ചുരുങ്ങിയത് നാല്പത് വാക്കുകളെങ്കിലും ആവാം.
6. കഴിയുന്നതും ഏറ്റവും നീളമുള്ള വാക്കുകള്‍ തന്നെ ഉപയോഗിക്കുക.
7. മള്‍ട്ടിപ്ലക്സ് സിനിമ തിയേറ്റര്‍ സിനിമ എന്നിങ്ങനെ ക്ലാസ്സിഫൈ ചെയ്യാന്‍ സാധിക്കുമെങ്കില്‍ നന്നായിരിക്കും.
8. സദാചാരം, രതി, സ്ത്രീ എന്നിവ വിവരിക്കാന്‍  ഒരു വലിയ പാരഗ്രാഫ് ചേര്‍ക്കുന്നതും നന്നായിരിക്കും
9. കോപ്പിയടി (അസൂയക്കാര്‍ അഡാപ്റ്റേഷന്‍ എന്ന് പറയുന്ന സാധനവും) ഒരിക്കലും വെച്ച് പൊറുപ്പിക്കാന്‍ പാടില്ല.

കൃഷ്ണനും രാധയും ഹൗസ് ഫുള്‍ ആയതെങ്ങനെ?

Posted: Tuesday, October 25, 2011 by Admin in Labels: ,
3

     കൃഷ്ണനും രാധയും റിലീസ് ആയ ദിവസം മുതല്‍ വിവരക്കേടുകളില്‍ ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിച്ചിരുന്നു. ഇന്നാണ് സമയവും സൗകര്യവും ഉണ്ടായത്. വിവരക്കേടുകള്‍ ആരും സന്ദര്‍ശിക്കാനില്ലാതെ ചിതലരിച്ച് തുടങ്ങിക്കാണും. ഈ പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ അറ്റ്ലീസ്റ്റ് ഞാനെങ്കിലും വിസിറ്റ് ചെയ്യുമല്ലോ (ഹിറ്റ് കൂടുന്നുണ്ടോന്ന് നോക്കാന്‍).

   ട്വിറ്ററില്‍ ചിലര്‍ പറഞ്ഞ അറിവനുസരിച്ച് കൃഷ്ണനും രാധയും ഇപ്പോഴും ഹൗസ് ഫുള്‍ ആയി തന്നെ ആണ് പ്രദര്‍ശനം തുടരുന്നതത്രെ. കലികാലം എന്നോ ചക്ക വീണപ്പൊ മുയല്‍ ചത്തു എന്നൊന്നും പറഞ്ഞ് ഇതിനെ തള്ളി കളയാന്‍ ഇപ്പൊ നമുക്ക് കഴിയില്ല കാരണം യൂറ്റ്യൂബില്‍ 'രാത്രി ശുഭരാത്രി' കണ്ട് തെറി വിളിച്ചവര്‍ തന്നെയാണ് തിക്കിതിരക്കി തിയേറ്ററില്‍ കയറുന്നത്.  ട്രെയിലര്‍ അല്ലെങ്കില്‍ പുറത്ത് വന്ന പാട്ടുകള്‍ മോശമായാല്‍ സൂപ്പര്‍താര ചിത്രമായാല്‍ പോലും (ഫാന്‍സ് അല്ലാത്തവര്‍) പടം കാണാന്‍ പോകാത്ത കേരളത്തിലാണ് കൂതറ പാട്ടുകള്‍ എന്ന് വിളിച്ചാക്ഷേപിച്ചവര്‍ തന്നെ ഹൗസ് ഫുള്‍ ഷോകള്‍ ഉണ്ടാക്കാന്‍ തിക്കിതിരക്കുന്നത് എന്നോര്‍ക്കണം. ഇത് വിമര്‍ശകര്‍ക്ക് മേല്‍ സന്തോഷ് പണ്ഡിറ്റ് നേടിയ വിജയം അല്ലെ?
പ്രശസ്തനാവണമെന്നും കഴിവുതെളിയിക്കണമെന്നും ആഗ്രഹിക്കുന്ന 99% പേരും പരാജയപ്പെടുന്നിടത്താണ് വിമര്‍ശനങ്ങളെല്ലാം തന്നെ തളര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്ന, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കുന്ന (അതഭിനയമാണെങ്കില്‍ അങ്ങേരൊരു നല്ല നടനല്ലെ?), സന്തോഷിന്റെ വിജയം. വാലന്റൈന്‍സ് കോര്‍ണര്‍ അവതാരകന്‍ ജോയുടെയും റിപ്പോര്‍ട്ടറിലെ അരുണിന്റെയും ചോദ്യങ്ങളിലെ പരിഹാസം തെല്ലും മനസ്സിലാവാത്തതു പോലെയുള്ള സന്തോഷിന്റെ മറുപടികള്‍ കേട്ടപ്പോള്‍ അയാള്‍ അഭിനയിക്കുകയാണെന്ന് തോന്നുന്നതും സ്വാഭാവികം.
    150 പുതുമുഖങ്ങളെ അണിനിരത്തി എന്നവകാശപ്പെടുന്ന അദ്ധേഹം എന്തു കൊണ്ടാണ് തന്റെ ഒപ്പം പ്രവര്‍ത്തിച്ച ഏക ടെക്നീഷ്യനായ ആ കാമറാമേന്റെ പേര് പത്രപരസ്യങ്ങളിലും ട്രെയിലറിലും ഒന്നും ഉള്‍പ്പെടുത്താതിരുന്നത്? വെറുതെ എന്തിനാ അങ്ങേരെ കൂടി തെറി കേള്‍പ്പിക്കുന്നതെന്ന് കരുതിയിട്ടാണോ?


      പതിനാലു മിനിറ്റുള്ള ട്രെയിലര്‍ തന്നെ മതി അങ്ങേരുടെ 'കഴിവ്' ബോധ്യപ്പെടാന്‍ എന്നിരിക്കിലും ഒരു സിനിമ ഒറ്റയ്ക്ക് ഉണ്ടാക്കി തിയേറ്ററില്‍ എത്തിക്കുന്നതിലൂടെ പണ്ഡിറ്റ് കാണിച്ച അസാമാന്യ തന്റേടം അഭിനന്ദനമര്‍ഹിക്കുന്നതാണ്.  60000 രൂപയ്ക്ക് തിയേറ്റര്‍ വാടകയ്ക്കെടുത്ത് (കടപ്പാട്: ബെര്‍ളിത്തരങ്ങള്‍) തന്റെ പടം നാട്ടുകാരെ കാണിക്കാന്‍ സന്തോഷ് പണ്ഡിറ്റ് കാണിച്ച  തന്റേടം എല്ലാ കഴിവുള്ള ചലച്ചിത്രകാരന്മാര്‍ക്കും ഒരു വഴികാട്ടി ആവട്ടെ..

 കൃഷ്ണനും രാധയെയും സന്തോഷ് പണ്ഡിറ്റിനെയും പറ്റി ചില ട്വീറ്റന്മാരുടെ കമന്റുകള്‍ താഴെ കൊടുക്കുന്നു...


KrisRahul: നാളെ തന്റെ ബ്ലോഗില്‍ റിവ്യു എഴുതാം എന്ന ഉദ്ദേശത്തോടെ കൃഷ്ണനും രാധയും കാണുവാന്‍ കയറിയ ബെര്‍ളിയെ ആത്മഹത്യ ചെയ്തു

vinutux: ഈ വിഖ്യാത ചലച്ചിത്രക്കാരന്‍ സന്തോഷ്പാണ്ടിയുടെ കൃഷ്ണനും രാധയും നാളെയാണ് റിലീസെന്ന് കേട്ടത് സത്യാണോ? #ച്ചുമ്മാഅറിയാന്‍

vx_vx: Guess what! Santhosh Pandit Method is selected as a Study Topic in Indian Institute of Business Management !Bangalore

Asuravitthu: #santhoshpanditts next filim #gaddubai enna rocketbai..

ചെലക്കാണ്ട് പോടാ: കണ്ണൂരാന്‍ എന്തായോന്തോ? ഏതോ പടം കാണണന്ന് പറഞ്ഞ് ഇറങ്ങിയായിരുന്നല്ലോ ചെക്കന്‍

luttaappy: ഛെ!! കൃഷ്ണനും രാധയും ഹാങ്ങ്‌ഓവര്‍ മാറണില്ലല്ലോ ..!!

  തതക്കാലം ഇത്രയും മതി ബാക്കി ട്വിറ്ററിലുണ്ടാവും..

 വിക്കിക്വോട്ട്സില്‍ ആരോ പോസ്റ്റിയ ഡയലോഗുകള്‍ ഈ ലിങ്കില്‍ ഉണ്ട്.

ഉപ്പും മുളകും കലക്കി......

Posted: Sunday, July 10, 2011 by Admin in Labels:
2

സാള്‍ട്ട് & പെപ്പറിന് ഒരു റിവ്യൂ എഴുതണോ അതോ തിയേറ്ററില്‍ ചുമ്മാ കമന്റാനും തെറി വിളിക്കാനും വേണ്ടി മാത്രം കയറുന്ന തെണ്ടികളെ നാലു തെറി വിളിക്കണോ? കണ്‍ഫൂഷന്‍ ആയല്ലോ...... സാള്‍ട്ട് n പെപ്പറിനെ ഒറ്റ വരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം, തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ entertain ചെയ്യിക്കുന്ന ഒരു സിമ്പിള്‍ സിനിമ.


    situational comedy സമീപകാലത്തിറങ്ങിയ ചളികള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്നു. സിനിമ പോലെ തന്നെ ഹാസ്യവും വളരെ ലളിതമാണ്, എല്ലാം ചെറിയ ചെറിയ സംഭാഷണശകലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രണയവും ഭക്ഷണവും തമ്മില്‍ ഉള്ള കോമ്പിനേഷനും ലാലിന്റെ പെണ്ണ് കാണല്‍ സീനും സൂപ്പര്‍. ബാബുരാജിലെ സര്‍പ്രൈസ്സ് കൊമേഡിയന്‍ പ്രേക്ഷകന് ഒരു വ്യത്യസ്ഥാനുഭവം സമ്മാനിക്കുന്നു.
   മികച്ച പാട്ടുകളും നല്ല തിരക്കഥയും ആഷിക്ക് അബുവിന്റെ സംവിധാനമികവും ചിത്രത്തിന്‍ ഒരു മികച്ച വിജയം സമ്മാനിക്കും എന്നതുറപ്പാണ്. ലാല്‍, ശ്വേത, ആസിഫ്, ബാബുരാജ് എന്നിവരോടൊപ്പം മൈഥിലിയും 'മിറാഷ് കെ. ടി.' യും കലക്കി.

  ഇനി തിയേറ്ററില്‍ ഇരുന്ന് ചുമ്മാ കമന്റിയും തെറി വിളിച്ചും കൂവിയും ചീപ്പ് ഷൈനിങ്ങ് നടത്തുന്ന *&%$#൬ കളേ നിങ്ങള്‍ക്കെന്റെ 'നല്ല നമസ്കാരം'.
Picture Courtesy: Salt n Pepper Facebook page .

പാളം തെറ്റിയ ട്രെയിന്‍.................'The train' review

Posted: Thursday, June 2, 2011 by Admin in Labels:
4

ആര്‍ട്ട് സിനിമകളും കൊമേര്‍ഷ്യല്‍ സിനിമകളും തനിക്ക് ഒരേ പോലെ വഴങ്ങും എന്ന് പല തവണ തെളിയിച്ചയാളാണ് ജയരാജ്. പക്ഷെ 'ദി ട്രെയിന്‍' പ്രേക്ഷകന് സമ്മാനിക്കുന്നത് നിരാശയാണ്. 26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു എന്ന പതിവ് ഇക്കുറിയും തെറ്റാനിടയില്ല. ചില കാതിനിമ്പമുള്ള ഗാനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ട്രെയിന്‍ പ്രേക്ഷകന് നല്‍കുന്നത് നിരാശ മാത്രമാണ്.
      രാവിലെ 6 മണിയ്ക്ക് ഓടിത്തുടങ്ങുന്ന ട്രയിനില്‍ വൈകുന്നേരം 6 മണിയ്ക്കിടെ എന്ത് സംഭവിച്ചു എന്ന പരസ്യവാചകം കേട്ട് തിയേറ്ററില്‍ കയറുന്നവര്‍ ഒന്നും സംഭവിച്ചില്ല എന്ന തിരിച്ചറിവുമായി പുറത്തിറങ്ങുന്നിടത്ത് ദ ട്രെയിന്‍ പൂര്‍ണ്ണമാവുന്നു. മറ്റൊരു പരസ്യവാചകം പുതിയ ആഖ്യാനരീതി എന്താണെന്ന് കണ്ട് പിടിച്ച് കത്തയച്ച് സമ്മാനം നേടാം എന്നായിരുന്നു. അഡ്രസ്സ് കൊടുത്തതു കൊണ്ട് ചിലരെങ്കിലും 'നല്ല അഭിപ്രായം' അറിയിച്ച് കാണും.
     ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, അതില്‍ മിക്കവയും പരാജയങ്ങളും ആയിരുന്നു. ഉദാഹരണം: ഭഗവാന്‍, 24 Hours തുടങ്ങിയവ. പക്ഷെ ട്രെയിന്റെ പരാജയം ഒരു നല്ല കഥയുടെ അഭാവമാണ്. പ്രത്യേകിച്ച് ഒരു കഥയില്ലാതെ മുംബൈ ആക്രമണം മലയാളിയെ എങ്ങനെ ബാധിച്ചു എന്ന് പറയാനാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചതെന്ന് സ്പ്ഷ്ടം,  പക്ഷെ ഇതു പ്രേക്ഷകനെ കൊണ്ടെത്തിച്ചത് ബോറടിയിലാണ്.
    മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ലെ നായകന്‍ ബുള്ളറ്റ് ആയിരുന്നെങ്കില്‍ ഇവിടെ മൊബൈല്‍ ഫോണ്‍ ആണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ജയസൂര്യയ്ക്കും തന്റെ നായികയായി അഭിനയിച്ച സബിതയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്‍ഷിമേര്‍സ് രോഗിയായി അഭിനയിച്ച ബാലാജിയും ബാലതാരവും മികച്ച് നിന്നു എന്ന് പറയുന്നതിനോടൊപ്പം മമ്മൂട്ടിയും പിടിച്ചു നിന്നു എന്ന് വേണം പറയാന്‍. കൂടാതെ ആകെ എടുത്തു പറയാനുള്ളത് ക്യാമറയും ശ്രീനിവാസിന്റെ സംഗീതവുമാണ്.

റേറ്റിംങ്ങ്: 1/10
വിധി പ്രവചനം: പരാജയം

ടൂര്‍ണ്ണമെന്റ് - റിവ്യൂ

Posted: Thursday, December 30, 2010 by Admin in Labels:
0

            മലര്‍വാടി ആര്‍ട്സ് ക്ലബ് കണ്ടതിനു ശേഷം പുതുമുഖചിത്രങ്ങളെ വളരെ
പ്രതീക്ഷയോടെ ആണ് കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു
കളഞ്ഞു ലാലിന്റെ ടൂര്‍ണ്ണമെന്റ്. പുതുമകള്‍ പലതും അവകാശപ്പെടാനുണ്ടെങ്കിലും
സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു ലാല്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കെട്ടുറപ്പുള്ള ഒരു കഥയുടെ അഭാവം ടൂര്‍ണ്ണമെന്റില്‍ ഉടനീളം നിഴലിച്ച് കാണാം.
            കൊച്ചി എപിഎല്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ടൂര്‍ണ്ണമെന്റ്
കളിക്കാന്‍ ഉറ്റ സുഹ്രുത്തുക്കളായ മൂന്ന്(ബാലു, വിശ്വം, ഉസ്മാന്‍) പേരടക്കം
 അഞ്ച് മലയാളി യുവാക്കള്‍ തെരഞ്ഞെടുക്കപ്പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ
 അഞ്ച് പേര്‍ക്കും ഒരുമിച്ച് ടീമില്‍ ഇടം കിട്ടാന്‍ ഉള്ള സാധ്യത വിരളമാണ്.
എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ക്കെങ്കിലും സിലക്ഷന്‍ കിട്ടാന്‍ വളരെയധികം
സാധ്യത ഉണ്ട് താനും. ഒരു ആക്സിഡന്റില്‍ പരിക്കേറ്റ ബാലു ഇല്ലാതെ ബാക്കി
രണ്ട് പേരും friend അഞ്ജലിയും ടീമിലെ നാലാമനായ ബോബിയും ഫ്ലൈറ്റ്
മിസ്സായതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് യാത്ര
തിരിക്കുന്നു. ഈ യാത്രക്കിടയില്‍ ഉണ്ടാവുന്ന രസകരമായ(?) സംഭവങ്ങളാണ്
ടൂര്‍ണ്ണമെന്റിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

  യാത്രക്കിടയില്‍ ഓരൊത്തരായി ഒഴിവാക്കപ്പെടുന്നത് ചിലരിലെങ്കിലും വിരസത
ഉണ്ടാക്കിയേക്കാം. ഒരു പാട് twist ഉകളിലൂടെ മുന്നോട്ട് പോവുന്ന ഒരു കഥ
ആയിരിന്ന്ട്ട് കൂടി ഒരു മികച്ച ക്ലൈമാക്സ് പ്രേക്ഷകന് സമ്മാനിക്കുന്നതില്‍
കഥാക്രുത്ത് പാടെ പരാജയപ്പെട്ട് പോയി. ടീമിലെ അഞ്ചാമന്റെ പേര് ജോണ്‍
സുബ്ബ്രഹ്മണ്യം എന്ന് കേള്‍ക്കുംബ്ബോള്‍ ചിലരെങ്കിലും കഥയിലെ സസ്പെന്‍സ്
ഊഹിച്ച് കാണും. എന്നാല്‍ പ്രജനെ ജോണ്‍ ആയി അവതരിപ്പിച്ചത്
നന്നായിരിക്കുന്നു. ഉസ്മാനിലൂടെ കോമഡി അവതരിപ്പിക്കാനുള്ള ലാലിന്റെ നീക്കം
ഒരു മികച്ച തിരക്കഥയുടെ അഭാവം മൂലം പ്രേക്ഷകനെ നിരാശപ്പെടുത്തി.

   ഷാനു, മനു, പ്രജന്‍, ആര്യന്‍, പ്രവീണ്‍,ജോണ്‍ എന്നരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതില്‍ തന്നെ മനു, പ്രജന്‍, ആര്യന്‍ എന്നിവരുടെയും നായിക രൂപയുടെയും performance എടുത്തു
 പറയത്തക്കതാണ്. ടൂര്‍ണ്ണമെന്റിന്റെ മറ്റൊരു സവിശേഷത ഷോട്ടുകളുടെ
മനോഹാരിതയും എഡിറ്റിംഗില്‍ സാജനും ക്യാമറയില്‍ വേണുവും ലാലിനോടൊപ്പം
പുലര്‍ത്തിയ മികവാണ്. ദീപക് ദേവിന്റെ സംഗീതം അത്ര മികച്ചതെന്ന്
പറയാവില്ലെങ്കിലും ചിത്രീകരണത്തിന്റെ മികവും അവതരണ മികവും കൊണ്ട്
ശരാശരിക്ക് മുകളിലാണ് എന്ന് നിസ്സംശയം പറയാം.

  'സരോജ' പോലെ ഉള്ള ഒരു റോഡ് മൂവി മലയാളത്തില്‍ ആദ്യമാണെന്നത് പ്രേക്ഷകന്
നവ്യാനുഭവം സമ്മാനിക്കുന്നു. 'play and replay' എന്ന പുതിയ ഒരു technique
അവതരിപ്പിച്ചതില്‍ ലാലിന് അഭിമാനിക്കാം.കണ്ട് മടുത്ത ആഖ്യാന രീതികളില്‍
നിന്നും തികച്ചും വിഭിന്നമാണ് ടൂര്‍ണ്ണമെന്റിലെ കഥ പറച്ചില്‍.എല്ലാ
മനുഷ്യരിലും നന്മതിന്മകളുണ്ടെന്നും എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന സ്വാര്‍ഥത
 ചിലപ്പോഴെങ്കിലും പുറത്ത് വരാറുണ്ടെന്ന് കാഴ്ച്ചക്കാരെ
ഓര്‍മ്മപ്പെടുത്തുന്നതില്‍ ലാല്‍ വിജയിച്ചു എന്ന് വേണം പറയാന്‍, കാരണം
നമ്മള്‍ ഇന്ന് വരെ കണ്ട നായകന്മാരില്‍ ഭൂരിഭാഗവും സ്വാര്‍ഥ്തയുടെ അംശം
ലവലേശം പോലും ഇല്ലാത്തവരായിരുന്നു ഈ കഥാപാത്രങ്ങളെ അല്പമെങ്കിലും
വ്യത്യസ്തമാക്കുന്നു.

അന്‍വറിലെ തീവ്രവാദം

Posted: Saturday, October 16, 2010 by Admin in Labels:
1

മുന്‍കൂര്‍ ജാമ്യം: ഒരു സിനിമയ്ക്ക് റിവ്യൂ എഴുതാനുള്ള എന്റെ ആദ്യ ശ്രമം.



തീവ്രവാദം പ്രമേയമാക്കി മലയാളത്തില്‍ ഒരു പാട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവമാണ് അന്‍വര്‍ പ്രേക്ഷകന് നല്‍കുന്നത്. തീവ്രവാദം എന്ന വിഷയത്തെ ആരെയും വേദനിപ്പിക്കാതെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധാന മികവിന്റെയും തിരക്കഥയുടെയും വിജയമാണ്.


തന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ബിഗ് ബിയും സാഗര്‍ ഏലിയാസ് ജാക്കിയും ഒരുക്കിയ അതേ സ്റ്റൈലില്‍ തന്നെ ആണ് അമല്‍ നീരദ് അന്‍വറും ഒരുക്കിയിരിക്കുന്നത്, സെപിയ ടോണ്‍ സാഗറില്‍ ഉപയോഗിച്ച അത്ര വ്യാപകമായി ഉപയൊഗിച്ചില്ല എന്ന് മാത്രം. മിനിട്ടുകളോളം നീണ്ട് നില്‍ക്കുന്ന പഞ്ച് ഡയലോഗുകളില്ലാതെ പ്രേക്ഷകമനസ്സില്‍ തങ്ങി നിന്നേക്കാവുന്ന ചെറിയ ഡയലോഗുകള്‍ മാത്രം ഉപയോഗിച്ച് കൊണ്ട് ഒരു ആക്ഷന്‍ സിനിമ ഒരുക്കാമെന്ന് അന്‍വറിലൂടെ അമല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഭംഗിയായി ഓരോ ഷോട്ടും ചിത്രീകരിച്ച കാമറാമാന്‍ സതീഷും എഡിറ്റര്‍ വിവേക് ഹര്‍ഷനും
പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചടുലമായ രംഗങ്ങളിലൂടെയും യുവാക്കള്‍ക്കാളെ ആകര്‍ഷിക്കാന്‍ വേണ്ട ചേരുവകള്‍ ഒരുക്കിയുമാണ് അന്‍വര്‍ തിയേറ്ററുകളില്‍ എത്തിച്ചത് എന്നതിന്റെ തെളിവാണ് പൃഥ്വിരാജിന്റെ സീന്‍.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രോതാക്കളുടെ ഖല്‍ബിലെത്തിക്കഴിഞ്ഞിരിക്കുന്നു. മനോഹരമായ പിക്ചറൈസേഷനും കൂടി ആയപ്പോള്‍ ഗാനങ്ങള്‍ കൂടുതല്‍ സുന്ദരങ്ങളായി എന്നെടുത്തു പറയെണ്ടിയിരിക്കുന്നു. പൃഥ്വിരാജും മംമ്തയും അന്‍വറിലൂടെ ആലാപനത്തിലും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നു.

സൂപ്പര്‍ താര സിംഹാസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന പൃഥ്വിരാജ് അഭിനയരംഗത്തെ കുലപതി പ്രകാശ് രാജിനോടൊപ്പം മല്‍സരിച്ചഭിനയിക്കുന്ന കാഴ്ച്ചയാണ് അന്‍വറില്‍ കാണാന്‍ കഴിയുന്നത്. ലാലിന്റെ വില്ലന്‍ വേഷവും മംമ്തയുടെ  നായികാ വേഷവും മികച്ചു നില്‍ക്കുന്നു. തെന്നിന്ത്യയിലെ മികച്ച വില്ലന്‍ വേഷക്കാരിലൊരാളായ സംബത്തിന്റെ വില്ലന്‍ വേഷത്തിന് അല്പം പ്രാധാന്യം കുറഞ്ഞു പോയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം..

Font Problem?

Click here to download the Malayalam fonts.