3

സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. താല്‍ക്കാലികമായി പുതിയ ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തിലും ജില്ലാ യുവജനൊത്സവത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം ആയത്. പിന്നീട് വിജയമെന്ന് കണ്ടാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കലോത്സവങ്ങളിലും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ മത്സര ഇനങ്ങള്‍ താഴെ പറയുന്നവ ആണ്.

1. ജഡ്ജ് കളെ തെറി വിളിക്കല്‍ :

2. തമ്മില്‍ തല്ല് :

മുകളില്‍ പറഞ്ഞ രണ്ടിനങ്ങളിലും കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. ഈ ഇനങ്ങള്‍ എല്ലാ മത്സരങ്ങളുടെയും അവസാനം അതാത് വേദികളുടെ മുന്‍പില്‍ അരങ്ങേറും.



3. കരണത്തടിയും(അല്ലെങ്കില്‍ കസേരയടി) അസഭ്യം പറയലും : കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് DDE യുമായി ഈ ഇനത്തില്‍ മത്സരിക്കാം. വിജയികള്‍ക്ക് നല്ല മീഡിയാ കവറേജ് ലഭിക്കും. മത്സരിക്കുന്നവര്‍ കസേര സ്വന്തമായി കൊണ്ട് വരേണ്ടതില്ല.

4. സ്വര്‍ണ്ണ കപ്പ് ഒടിക്കല്‍ : കലോല്‍സവത്തിലെ ഏറ്റവും അവസാന ഇനമായിരിക്കും ഇത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഈ ഇനത്തില്‍ പങ്കെടുക്കാം. പ്രധാനമായും news channel ഉകള്‍ക്ക് വേണ്ടിയാണ് ഈ ഇനം നടത്തുന്നത്.

0

കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാള മാധ്യമങ്ങള്‍ തിരഞ്ഞെടുത്ത അവാര്‍ഡുകളുടെ വിവരങ്ങള്‍ ഇങ്ങനെ.............

ഏഷ്യാനെറ്റ് 2011

മികച്ച നടന്‍ - മമ്മൂട്ടി
ഗോള്‍ഡന്‍ സ്റ്റാര്‍ - മോഹന്‍ ലാല്‍

ഏഷ്യാനെറ്റ് 2010

മികച്ച നടന്‍ - മോഹന്‍ ലാല്‍
മില്ലെനിയം ആക്ടര്‍ - മമ്മൂട്ടി

വനിത 2010

മികച്ച നടന്‍ - മമ്മൂട്ടി
ജനപ്രിയ നടന്‍ - മോഹന്‍ ലാല്‍

Amritha T V 2009

മികച്ച നടന്‍ - മമ്മൂട്ടി
സ്പെഷ്യല്‍ ജൂറി - മോഹന്‍ ലാല്‍


എല്ലാ വര്‍ഷവും ഇങ്ങനെ balanced ആയി അവാര്‍ഡ് പ്രഖ്യാപിക്കുന്നതു കൊണ്ട് അവാര്‍ഡ് ഷോകള്‍ ഒരു വന്‍വിജയവുമായിത്തീരും രണ്ട് സൂപ്പര്‍ താരങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിക്കുകയും ചെയ്യാം.

ടൂര്‍ണ്ണമെന്റ് - റിവ്യൂ

Posted: Thursday, December 30, 2010 by Admin in Labels:
0

            മലര്‍വാടി ആര്‍ട്സ് ക്ലബ് കണ്ടതിനു ശേഷം പുതുമുഖചിത്രങ്ങളെ വളരെ
പ്രതീക്ഷയോടെ ആണ് കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു
കളഞ്ഞു ലാലിന്റെ ടൂര്‍ണ്ണമെന്റ്. പുതുമകള്‍ പലതും അവകാശപ്പെടാനുണ്ടെങ്കിലും
സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു ലാല്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കെട്ടുറപ്പുള്ള ഒരു കഥയുടെ അഭാവം ടൂര്‍ണ്ണമെന്റില്‍ ഉടനീളം നിഴലിച്ച് കാണാം.
            കൊച്ചി എപിഎല്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ടൂര്‍ണ്ണമെന്റ്
കളിക്കാന്‍ ഉറ്റ സുഹ്രുത്തുക്കളായ മൂന്ന്(ബാലു, വിശ്വം, ഉസ്മാന്‍) പേരടക്കം
 അഞ്ച് മലയാളി യുവാക്കള്‍ തെരഞ്ഞെടുക്കപ്പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ
 അഞ്ച് പേര്‍ക്കും ഒരുമിച്ച് ടീമില്‍ ഇടം കിട്ടാന്‍ ഉള്ള സാധ്യത വിരളമാണ്.
എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ക്കെങ്കിലും സിലക്ഷന്‍ കിട്ടാന്‍ വളരെയധികം
സാധ്യത ഉണ്ട് താനും. ഒരു ആക്സിഡന്റില്‍ പരിക്കേറ്റ ബാലു ഇല്ലാതെ ബാക്കി
രണ്ട് പേരും friend അഞ്ജലിയും ടീമിലെ നാലാമനായ ബോബിയും ഫ്ലൈറ്റ്
മിസ്സായതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് യാത്ര
തിരിക്കുന്നു. ഈ യാത്രക്കിടയില്‍ ഉണ്ടാവുന്ന രസകരമായ(?) സംഭവങ്ങളാണ്
ടൂര്‍ണ്ണമെന്റിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

  യാത്രക്കിടയില്‍ ഓരൊത്തരായി ഒഴിവാക്കപ്പെടുന്നത് ചിലരിലെങ്കിലും വിരസത
ഉണ്ടാക്കിയേക്കാം. ഒരു പാട് twist ഉകളിലൂടെ മുന്നോട്ട് പോവുന്ന ഒരു കഥ
ആയിരിന്ന്ട്ട് കൂടി ഒരു മികച്ച ക്ലൈമാക്സ് പ്രേക്ഷകന് സമ്മാനിക്കുന്നതില്‍
കഥാക്രുത്ത് പാടെ പരാജയപ്പെട്ട് പോയി. ടീമിലെ അഞ്ചാമന്റെ പേര് ജോണ്‍
സുബ്ബ്രഹ്മണ്യം എന്ന് കേള്‍ക്കുംബ്ബോള്‍ ചിലരെങ്കിലും കഥയിലെ സസ്പെന്‍സ്
ഊഹിച്ച് കാണും. എന്നാല്‍ പ്രജനെ ജോണ്‍ ആയി അവതരിപ്പിച്ചത്
നന്നായിരിക്കുന്നു. ഉസ്മാനിലൂടെ കോമഡി അവതരിപ്പിക്കാനുള്ള ലാലിന്റെ നീക്കം
ഒരു മികച്ച തിരക്കഥയുടെ അഭാവം മൂലം പ്രേക്ഷകനെ നിരാശപ്പെടുത്തി.

   ഷാനു, മനു, പ്രജന്‍, ആര്യന്‍, പ്രവീണ്‍,ജോണ്‍ എന്നരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതില്‍ തന്നെ മനു, പ്രജന്‍, ആര്യന്‍ എന്നിവരുടെയും നായിക രൂപയുടെയും performance എടുത്തു
 പറയത്തക്കതാണ്. ടൂര്‍ണ്ണമെന്റിന്റെ മറ്റൊരു സവിശേഷത ഷോട്ടുകളുടെ
മനോഹാരിതയും എഡിറ്റിംഗില്‍ സാജനും ക്യാമറയില്‍ വേണുവും ലാലിനോടൊപ്പം
പുലര്‍ത്തിയ മികവാണ്. ദീപക് ദേവിന്റെ സംഗീതം അത്ര മികച്ചതെന്ന്
പറയാവില്ലെങ്കിലും ചിത്രീകരണത്തിന്റെ മികവും അവതരണ മികവും കൊണ്ട്
ശരാശരിക്ക് മുകളിലാണ് എന്ന് നിസ്സംശയം പറയാം.

  'സരോജ' പോലെ ഉള്ള ഒരു റോഡ് മൂവി മലയാളത്തില്‍ ആദ്യമാണെന്നത് പ്രേക്ഷകന്
നവ്യാനുഭവം സമ്മാനിക്കുന്നു. 'play and replay' എന്ന പുതിയ ഒരു technique
അവതരിപ്പിച്ചതില്‍ ലാലിന് അഭിമാനിക്കാം.കണ്ട് മടുത്ത ആഖ്യാന രീതികളില്‍
നിന്നും തികച്ചും വിഭിന്നമാണ് ടൂര്‍ണ്ണമെന്റിലെ കഥ പറച്ചില്‍.എല്ലാ
മനുഷ്യരിലും നന്മതിന്മകളുണ്ടെന്നും എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന സ്വാര്‍ഥത
 ചിലപ്പോഴെങ്കിലും പുറത്ത് വരാറുണ്ടെന്ന് കാഴ്ച്ചക്കാരെ
ഓര്‍മ്മപ്പെടുത്തുന്നതില്‍ ലാല്‍ വിജയിച്ചു എന്ന് വേണം പറയാന്‍, കാരണം
നമ്മള്‍ ഇന്ന് വരെ കണ്ട നായകന്മാരില്‍ ഭൂരിഭാഗവും സ്വാര്‍ഥ്തയുടെ അംശം
ലവലേശം പോലും ഇല്ലാത്തവരായിരുന്നു ഈ കഥാപാത്രങ്ങളെ അല്പമെങ്കിലും
വ്യത്യസ്തമാക്കുന്നു.

അന്‍വറിലെ തീവ്രവാദം

Posted: Saturday, October 16, 2010 by Admin in Labels:
1

മുന്‍കൂര്‍ ജാമ്യം: ഒരു സിനിമയ്ക്ക് റിവ്യൂ എഴുതാനുള്ള എന്റെ ആദ്യ ശ്രമം.



തീവ്രവാദം പ്രമേയമാക്കി മലയാളത്തില്‍ ഒരു പാട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവമാണ് അന്‍വര്‍ പ്രേക്ഷകന് നല്‍കുന്നത്. തീവ്രവാദം എന്ന വിഷയത്തെ ആരെയും വേദനിപ്പിക്കാതെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധാന മികവിന്റെയും തിരക്കഥയുടെയും വിജയമാണ്.


തന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ബിഗ് ബിയും സാഗര്‍ ഏലിയാസ് ജാക്കിയും ഒരുക്കിയ അതേ സ്റ്റൈലില്‍ തന്നെ ആണ് അമല്‍ നീരദ് അന്‍വറും ഒരുക്കിയിരിക്കുന്നത്, സെപിയ ടോണ്‍ സാഗറില്‍ ഉപയോഗിച്ച അത്ര വ്യാപകമായി ഉപയൊഗിച്ചില്ല എന്ന് മാത്രം. മിനിട്ടുകളോളം നീണ്ട് നില്‍ക്കുന്ന പഞ്ച് ഡയലോഗുകളില്ലാതെ പ്രേക്ഷകമനസ്സില്‍ തങ്ങി നിന്നേക്കാവുന്ന ചെറിയ ഡയലോഗുകള്‍ മാത്രം ഉപയോഗിച്ച് കൊണ്ട് ഒരു ആക്ഷന്‍ സിനിമ ഒരുക്കാമെന്ന് അന്‍വറിലൂടെ അമല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഭംഗിയായി ഓരോ ഷോട്ടും ചിത്രീകരിച്ച കാമറാമാന്‍ സതീഷും എഡിറ്റര്‍ വിവേക് ഹര്‍ഷനും
പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചടുലമായ രംഗങ്ങളിലൂടെയും യുവാക്കള്‍ക്കാളെ ആകര്‍ഷിക്കാന്‍ വേണ്ട ചേരുവകള്‍ ഒരുക്കിയുമാണ് അന്‍വര്‍ തിയേറ്ററുകളില്‍ എത്തിച്ചത് എന്നതിന്റെ തെളിവാണ് പൃഥ്വിരാജിന്റെ സീന്‍.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രോതാക്കളുടെ ഖല്‍ബിലെത്തിക്കഴിഞ്ഞിരിക്കുന്നു. മനോഹരമായ പിക്ചറൈസേഷനും കൂടി ആയപ്പോള്‍ ഗാനങ്ങള്‍ കൂടുതല്‍ സുന്ദരങ്ങളായി എന്നെടുത്തു പറയെണ്ടിയിരിക്കുന്നു. പൃഥ്വിരാജും മംമ്തയും അന്‍വറിലൂടെ ആലാപനത്തിലും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നു.

സൂപ്പര്‍ താര സിംഹാസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന പൃഥ്വിരാജ് അഭിനയരംഗത്തെ കുലപതി പ്രകാശ് രാജിനോടൊപ്പം മല്‍സരിച്ചഭിനയിക്കുന്ന കാഴ്ച്ചയാണ് അന്‍വറില്‍ കാണാന്‍ കഴിയുന്നത്. ലാലിന്റെ വില്ലന്‍ വേഷവും മംമ്തയുടെ  നായികാ വേഷവും മികച്ചു നില്‍ക്കുന്നു. തെന്നിന്ത്യയിലെ മികച്ച വില്ലന്‍ വേഷക്കാരിലൊരാളായ സംബത്തിന്റെ വില്ലന്‍ വേഷത്തിന് അല്പം പ്രാധാന്യം കുറഞ്ഞു പോയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം..

Font Problem?

Click here to download the Malayalam fonts.