0

ഗൂഗിള്‍+ വന്നിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് രംഗത്തെ ഫേസ് ബുക്കിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഗൂഗിളിന്റെ പുതിയ സംരംഭം ആണ് ഗൂഗിള്‍ +. ഇപ്പോള്‍ സേവനം ലിമിറ്റഡ് users ഇന് മാത്രമാണ് ലഭ്യമാകുന്നത്, അതായത് മെമ്പര്‍മാരില്‍ നിന്നും ഇന്‍വിറ്റേഷന്‍ ലഭിച്ചാല്‍ മാത്രമേ full version ഇറങ്ങുന്നത് വരെ ഗൂഗിള്‍+ ഇല്‍ കയറാന്‍ പറ്റുകയുള്ളൂ എന്നര്‍ത്ഥം. ഗൂഗിളിന്റെ തന്നെ features ആയ Buzz, +1 എന്നിവ പ്ലസ്സില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
ഗൂഗിള്‍ പ്ലസ്സിന്റെ പ്രധാന സവിശേഷതകള്‍ താഴെ വിവരിക്കുന്നു.

1. Stream

   ഫേസ് ബുക്കിലെ Newsfeedsഇന് പകരമുള്ള സംവിധാനമാണ് ഇത്. എന്നാല്‍ ഇതിനെ ഫേസ്ബുക്കില്‍ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ അപ്ഡേറ്റുകള്‍ നിങ്ങള്‍ക്കിഷ്ടമുള്ള യൂസേര്‍സുമായോ ഗ്രൂപ്പുമായോ മാത്രം share ചെയ്യാമെന്നതാണ്.status അപ്ഡേറ്റുകള്‍ക്ക് കമന്റ്, share തുടങ്ങിയ ഓപ്ഷനുകള്‍ ലഭ്യമാണ്, എന്നാല്‍ ലൈക്കിന് പകരം +1 ബട്ടനാണുള്ളത്. നിങ്ങള്‍ക്ക് താല്പര്യമുള്ള ഗ്രൂപ്പില്‍ (circles) നിന്നുള്ള streams മാത്രം ഫില്‍ട്ടര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്.

2. Circles

  നിങ്ങളുടെ friends ഇനെ circles എന്നു വിളിക്കുന്ന വിവിധ ഗ്രൂപ്പുകളായി തിരിക്കാം. default  ആയി ഉള്ള 4 circles (friends, family, acquaintances, following) കൂടാതെ യൂസര്‍ ഡിഫൈന്‍ഡ് ആയിട്ടുള്ള വേറെ സര്‍ക്കിള്‍സ് ഉണ്ടാക്കുകയും നിങ്ങളുടെ update ഉകള്‍ അവരുമായി മാത്രം പങ്കുവെയ്ക്കാനുള്ള സൗകര്യം പ്ലസ്സ് നല്‍കുന്നു.

3. Sparks

   നിങ്ങളുടെ താല്പര്യം(interests) അനുസരിച്ച് വാര്‍ത്തകളെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന സംവിധാനമാണിത്. മലയാളം ഫിലിം എന്ന spark ഇല്‍ വന്ന അപ്ഡേറ്റ് ആണ് താഴെ കൊടുത്ത ചിത്രത്തില്‍.


 ഇവ കൂടാതെ hangout എന്ന പേരില്‍ വീഡിയോ ചാറ്റ് സംവിധാനവും ഗ്രൂപ്പ് ചാറ്റിങ്ങും ഗൂഗിള്‍+ നെ ഫേസ്ബുക്കുമായി വിഭിന്നമാക്കുന്നു.

   പേര്‍സണല്‍ മെസ്സേജ്/ സ്ക്രാപ്പ്/ വാള്‍ പോസ്റ്റ് സംവിധാനം നിലവില്‍ പ്ലസ്സില്‍ ലഭ്യമല്ല്ല എന്നത് ഒരു പോരായ്മ ആണ്. ഗ്രൂപ്പ്/കമ്മ്യൂണിറ്റി സംവിധാനവും നിലവില്‍ ലഭ്യമല്ല.

രാമന്റെ സമരലീലകള്‍..........

Posted: Sunday, June 5, 2011 by Admin in Labels: ,
6

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ 'സന്ധിയില്ലാ' സമരം പ്രഖ്യാപിച്ച രാംദേവിനെ ഒടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നു, ഒപ്പം ലാത്തിചാര്‍ജ്ജും..തികച്ചും അപലപനീയ നടപടിയാണിത്. സമധാനപരമായി സമരം നടത്താനുള്ള ഓരോ ഭാരതീയന്റെയും അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണിത്.
      ബാബയുടെ ആവശ്യങ്ങളില്‍ പലതും ഭാരതത്തിലെ ദരിദ്രജനകോടികളുടെ നന്മയ്ക്കുതകന്നവയാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ആയിരം കോടി വരുമാനമുള്ള ഒരു 'വ്യവസായി'യായ ബാബയുടെ ഈ 'ഹൈടെക്ക്' സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയത്തോടെ നോക്കികണ്ടാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. കാരണം കള്ളപ്പണത്തിനെതിരെ നിരാഹാരം കിടക്കാന്‍ വേണ്ടിയുള്ള പന്തലിന്റെ ഒരു മാസത്തെ വാടക 2 കോടിയോളം വരുമത്രെ, സ്കോട്ട് ലാന്റില്‍ സ്വന്തം പേരില്‍ ഒരു ദ്വീപ് ഉള്ള ബാബയെ സംബ്ന്ധിച്ചിടത്തോളം ഇതൊരെ വലിയ തുകയായിരിക്കില്ല, പക്ഷെ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക്.........അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം കക്ഷിയുണ്ടാക്കി 543 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വെറും ഒരു യോഗാചാര്യന്‍ നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടായും വേണമെങ്കില്‍ ഇതിനെ നോക്കിക്കാണാം , കാരണം ഹസാരെയുടേത് ജന്തര്‍ മന്തറിലെ തെരുവില്‍ കിടന്നുള്ള ഗാന്ധിയന്‍ സത്യാഗ്രഹമായിരിന്നെങ്കില്‍ ബാബ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക്ക് പന്തലിലായിരുന്നു.
     ഒടുവില്‍ ബാബ തന്നെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച അഴിമതിക്കാര്‍ക്ക് വധശിക്ഷ; 1000,500 രൂപ നോട്ടുകളുടെ നിരോധനം കൂടാതെ ഇംഗ്ലീഷിനു പകരം ഹിന്ദി പ്രചരിപ്പിക്കുക തുടങ്ങിയവ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. അതു കൊണ്ട് രാംദേവിന്റെ ഉദ്ദേശ്യം നല്ലതായാലും ചീത്തയാലും നമുക്കും ഈ സമരത്തെയും സദുദ്ദേശത്തെയും തത്കാലം പിന്തുണയ്ക്കാം. കാരണം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം.........

പാളം തെറ്റിയ ട്രെയിന്‍.................'The train' review

Posted: Thursday, June 2, 2011 by Admin in Labels:
4

ആര്‍ട്ട് സിനിമകളും കൊമേര്‍ഷ്യല്‍ സിനിമകളും തനിക്ക് ഒരേ പോലെ വഴങ്ങും എന്ന് പല തവണ തെളിയിച്ചയാളാണ് ജയരാജ്. പക്ഷെ 'ദി ട്രെയിന്‍' പ്രേക്ഷകന് സമ്മാനിക്കുന്നത് നിരാശയാണ്. 26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു എന്ന പതിവ് ഇക്കുറിയും തെറ്റാനിടയില്ല. ചില കാതിനിമ്പമുള്ള ഗാനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ട്രെയിന്‍ പ്രേക്ഷകന് നല്‍കുന്നത് നിരാശ മാത്രമാണ്.
      രാവിലെ 6 മണിയ്ക്ക് ഓടിത്തുടങ്ങുന്ന ട്രയിനില്‍ വൈകുന്നേരം 6 മണിയ്ക്കിടെ എന്ത് സംഭവിച്ചു എന്ന പരസ്യവാചകം കേട്ട് തിയേറ്ററില്‍ കയറുന്നവര്‍ ഒന്നും സംഭവിച്ചില്ല എന്ന തിരിച്ചറിവുമായി പുറത്തിറങ്ങുന്നിടത്ത് ദ ട്രെയിന്‍ പൂര്‍ണ്ണമാവുന്നു. മറ്റൊരു പരസ്യവാചകം പുതിയ ആഖ്യാനരീതി എന്താണെന്ന് കണ്ട് പിടിച്ച് കത്തയച്ച് സമ്മാനം നേടാം എന്നായിരുന്നു. അഡ്രസ്സ് കൊടുത്തതു കൊണ്ട് ചിലരെങ്കിലും 'നല്ല അഭിപ്രായം' അറിയിച്ച് കാണും.
     ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, അതില്‍ മിക്കവയും പരാജയങ്ങളും ആയിരുന്നു. ഉദാഹരണം: ഭഗവാന്‍, 24 Hours തുടങ്ങിയവ. പക്ഷെ ട്രെയിന്റെ പരാജയം ഒരു നല്ല കഥയുടെ അഭാവമാണ്. പ്രത്യേകിച്ച് ഒരു കഥയില്ലാതെ മുംബൈ ആക്രമണം മലയാളിയെ എങ്ങനെ ബാധിച്ചു എന്ന് പറയാനാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചതെന്ന് സ്പ്ഷ്ടം,  പക്ഷെ ഇതു പ്രേക്ഷകനെ കൊണ്ടെത്തിച്ചത് ബോറടിയിലാണ്.
    മമ്മൂട്ടിയുടെ ആഗസ്റ്റ് 15 ലെ നായകന്‍ ബുള്ളറ്റ് ആയിരുന്നെങ്കില്‍ ഇവിടെ മൊബൈല്‍ ഫോണ്‍ ആണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ജയസൂര്യയ്ക്കും തന്റെ നായികയായി അഭിനയിച്ച സബിതയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്‍ഷിമേര്‍സ് രോഗിയായി അഭിനയിച്ച ബാലാജിയും ബാലതാരവും മികച്ച് നിന്നു എന്ന് പറയുന്നതിനോടൊപ്പം മമ്മൂട്ടിയും പിടിച്ചു നിന്നു എന്ന് വേണം പറയാന്‍. കൂടാതെ ആകെ എടുത്തു പറയാനുള്ളത് ക്യാമറയും ശ്രീനിവാസിന്റെ സംഗീതവുമാണ്.

റേറ്റിംങ്ങ്: 1/10
വിധി പ്രവചനം: പരാജയം

Facebook ഇല്‍ സ്പാമുകളും വൈറസുകളും നിറയുന്നു.....

Posted: Monday, May 16, 2011 by Admin in Labels:
2

             കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകളായി ഫേസ്ബുക്ക് users  ലിങ്കുകളുടെ രൂപത്തില്‍
പ്രചരിക്കുന്ന വൈറസുകളും സ്പാമുകളും ഉയര്‍ത്തുന്ന ഭീഷണി നേരിട്ട്
കൊണ്ടിരിക്കുകയാണ്. 'clickjacking' സ്കീംസ് എന്നാണ് ഇത്തരം വൈറസുകള്‍
അറിയപ്പെടുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അയാളുടെ
friend list ഇലെ മുഴുവന്‍ friends ഇന്റെയും wall ഇല്‍ ഈ ലിങ്ക്
പ്രത്യക്ഷപ്പെടും. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് മൂലം ഒരു പക്ഷെ നിങ്ങളുടെ password
തന്നെ നഷ്ടപ്പെട്ടേക്കാം.
          'How many people have visited your profile ?' എന്ന ടൈറ്റിലില്‍ കഴിഞ്ഞ
ദിവസങ്ങളില്‍ പ്രചരിച്ചത് വെറും ഒരു സ്പാം മാത്രമായിരുന്നില്ല, ക്ലിക്ക്
ചെയ്യുന്ന യൂസറുടെ password തന്നെ ചോര്‍ത്തിയെടുത്ത് അക്കൗണ്ട് തന്നെ
ഡിലീറ്റ് ചെയ്യാന്‍ കഴിവുള്ള ഒരു വൈറസ് ആയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ സ്പാം
താരം 'never released photos of Osama bin Laden's body' ആയിരുന്നെങ്കില്‍
ഇന്നു പ്രത്യക്ഷപ്പെട്ടത് 'why are you in this youtube video?' എന്ന
പേരിലുള്ള വീഡിയോ ലിങ്കായാണ്.

        ഇത്തരം ലിങ്കുകളില്‍ കഴിവതും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് പ്രധാന
മുന്‍കരുതല്‍. വിശ്വസനീയമായ app ഉകള്‍ മാത്രം ഉപയോഗിക്കുക. ഇനി അഥവാ visit
ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ password മാറ്റുന്നതായിരിക്കും ഉചിതം.

Font Problem?

Click here to download the Malayalam fonts.